<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6189697450828457858</id><updated>2011-04-21T11:10:24.166-07:00</updated><category term='റിപ്പോര്‍ട്ട്'/><category term='ലേഖനം'/><title type='text'>സ്‌റ്റമ്പ്ഡ്!!!</title><subtitle type='html'>ക്രിക്കറ്റ് വിശേഷങ്ങള്‍ക്കായി ഒരു ബ്ലോഗ്..</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://strikerate.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default?max-results=100'/><link rel='alternate' type='text/html' href='http://strikerate.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>Balu..,..ബാലു</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_Hw_vIpz9kLE/SNJXOpbpoiI/AAAAAAAABNw/rAG-DEJO9Fo/S220/me+3.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>13</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6189697450828457858.post-1496712836685288476</id><published>2007-04-29T20:48:00.000-07:00</published><updated>2009-01-03T05:21:48.579-08:00</updated><title type='text'>ഫൈനല്‍</title><content type='html'>&lt;span style="font-size:130%;"&gt;വീണ്ടുമൊരിക്കല്‍ കൂടി ഓസ്‌ട്രേലിയന്‍ വിജയഗാഥ പാടി ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചു. തുടര്‍ച്ചയായി നാല് ഫൈനലുകളും മൂന്ന് കിരീടങ്ങളുമായി തങ്ങള്‍ തന്നെ ഇപ്പോഴും മുമ്പില്‍ എന്ന് തെളിയിച്ച ഓസീസ് ശ്രീലങ്കയെ അനായാസം തോല്‍‌പിച്ചു. മഴ മൂലം 38 ഓവറായി മത്സരം ചുരുക്കിയിരുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-weight: bold; color: rgb(153, 51, 153);font-size:130%;" &gt;സ്‌കോര്‍&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-weight: bold; color: rgb(153, 51, 153);font-size:130%;" &gt;ഓസ്‌ട്രേലിയ 38 ഓവറില്‍ 281/4&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-weight: bold; color: rgb(153, 51, 153);font-size:130%;" &gt;ശ്രീലങ്ക 36 ഓവറില്‍ 215/8&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;കലാശപോരാട്ടത്തിന് ആവേശം ഒട്ടും കുറയാതിരിക്കാന്‍ ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റ് ആണ് ക്യുറേറ്റര്‍മാര്‍ ഒരുക്കിയത്. നിര്‍ണായകമായ ടോസ് ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങ്ങിന് ഒപ്പമാ‍യിരുന്നു. ബാറ്റിങ്ങ് ചെയ്യാന്‍ പോണ്ടിങ്ങിന് അധികം ആലോചിക്കേണ്ടി വന്നില്ല. ക്യാപ്‌റ്റന്റെ തീരുമാനം ശരിവെയ്‌ക്കുന്ന രീതിയില്‍ ഓസീസ് ഓപ്പണര്‍മാര്‍ കളം നിറഞ്ഞപ്പോള്‍ തന്നെ ശ്രീലങ്കയുടെ വിധി എഴുതപ്പെട്ടിരുന്നു.&lt;br /&gt;&lt;br /&gt;ലോകകപ്പില്‍ ഇതുവരെ ബാറ്റ് കൊണ്ട് എടുത്തുപറയത്തക്ക നേട്ടമൊന്നും പറയാനില്ലായിരുന്ന ആഡം ഗില്‍ക്രിസ്‌റ്റ് തന്റെ “വിശ്വരൂപം“ കാണിച്ച ദിവസമായിരുന്നു ഇന്നലെ. ബോളര്‍മാരോട് മുരളി എന്നോ ഫെര്‍ണാണ്ടൊ എന്നോ വ്യത്യാസം ഒന്നും കാട്ടാതെ നല്ല ഒന്നാന്തരം അടി തന്നെ കൊടുത്തു.&lt;br /&gt;&lt;br /&gt;104 പന്തില്‍ നിന്നും 149 റണ്‍സ് നേടിയ ഗില്‍ക്രിസ്‌റ്റ് കളം നിറഞ്ഞപ്പോള്‍ മറുവശത്ത് മാത്യു ഹെയ്‌ഡന്‍ കാഴ്‌ചക്കാരനായി. എന്നാല്‍ തന്റെ പതിവ് ശൈലി ഉപേക്ഷിച്ച് ഗില്‍ക്രിസ്‌റ്റിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയ ഹെയ്‌ഡന്റെ ഇന്നിങ്ങ്സ് ഓസീസിന് ഗുണം ചെയ്‌തു. മഴ മൂലം വൈകിയാണ് മത്സരം തുടങ്ങിയത്. അന്തരീക്ഷം മൂടികെട്ടിയ അവസ്ഥയിലുമായിരുന്നു. അതുകൊണ്ട് കരുതലോടെയാണ് ഓസീസ് തുടങ്ങിയത്. പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നത് വരെ ക്ഷമിച്ച ഓപ്പണര്‍മാര്‍ പിന്നീടങ്ങോട്ട് ബോളര്‍മാരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;അര്‍ധസെഞ്ചുറി നേടാന്‍ 43 പന്തുകള്‍ നേരിട്ട ഗില്‍ക്രിസ്‌റ്റ് പക്ഷെ സെഞ്ചുറിയിലേയ്‌ക്ക് എടുത്തത് 72 പന്തുകള്‍. ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന ബഹുമതിയും ഈ ഇന്നിങ്ങ്സിനുണ്ട്. ഗില്‍ക്രിസ്‌റ്റ് സെഞ്ചുറി നേടുമ്പോള്‍ ഓസീസ് സ്‌കോര്‍ വെറും 144 മാത്രമായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ ആ ബാറ്റിന്റെ കരുത്ത് മനസിലാവും.&lt;br /&gt;&lt;br /&gt;ആദ്യ വിക്കറ്റ് വീണത് ഇരുപത്തിമൂന്നാം ഓവറിലാണ്, സ്‌കോര്‍ 172. പുറത്തായത് 38 റണ്‍സെടുത്ത ഹെയ്‌ഡന്‍. മലിംഗയ്‌ക്കായിരുന്നു വിക്കറ്റ്.&lt;br /&gt;&lt;br /&gt;തുടര്‍ന്ന് പോണ്ടിങ്ങുമൊത്തായി ഗില്‍ക്രിസ്‌റ്റിന്റെ ആക്രമണം. എന്നാല്‍ മുപ്പത്തിയൊന്നാം ഓവറില്‍ ഫെര്‍ണാണ്ടൊയുടെ പന്തില്‍ ഗില്‍ക്രിസ്‌റ്റിന്റെ ഇന്നിങ്ങ്സ് അവസാനിച്ചു, പക്ഷെ അപ്പോഴേയ്‌ക്കും വൈകിപ്പോയിരുന്നെന്ന് മാത്രം.&lt;br /&gt;&lt;br /&gt;പിന്നീട് വന്ന ബാറ്റ്‌സ്‌മാന്മാരെല്ലാം തങ്ങളാല്‍ കഴിയും വിധം സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ 38 ഓവറില്‍ 281 എന്ന മികച്ച സ്‌കോര്‍ ഓസീസ് സ്വന്തമാക്കി.&lt;br /&gt;&lt;br /&gt;ഇതിന് മുമ്പ് നടന്ന രണ്ട് ലോകകപ്പ് ഫൈനലുകളില്‍ പാകിസ്ഥാനും ഇന്ത്യയും ഒന്നു പൊരുതാന്‍ പോലുമാവാതെ കീഴടങ്ങിയ ഓസീസിന് മുമ്പില്‍ വ്യക്തമായ ലക്ഷ്യത്തോടെയാണ് ലങ്ക ബാറ്റിങ്ങിന് ഇറങ്ങിയത്. ഒരു പരിധി വരെ ഓസീസിന് ഒരല്‍‌പം വെല്ലുവിളി ഉയര്‍ത്താന്‍ അവര്‍ക്കായി എന്ന് വേണമെങ്കില്‍ പറയാം.&lt;br /&gt;&lt;br /&gt;മൂന്നാം ഓവറില്‍ തന്നെ തരംഗയെ നഷ്‌ടമായെങ്കിലും ജയസൂര്യയും സങ്കക്കാരയും ചേര്‍ന്ന് ലങ്കയെ മത്സരത്തിലേയ്‌ക്ക് തിരിച്ച് കൊണ്ടുവന്നതാണ്. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 90 പന്തില്‍ നിന്ന് 100 റണ്‍സ് നേടി ഓസീസിന് ഭീഷണിയായി തുടങ്ങിയപ്പോള്‍ പോണ്ടിങ്ങ് ബ്രാഡ് ഹോഗിനെ കൊണ്ടുവന്നു. ജയസൂര്യയെ ഒരു വശത്ത് ഹോഗ് തളച്ചപ്പോള്‍ മറുവശത്ത് സങ്കക്കാരയുടെ മേലായി സമര്‍ദ്ദം. ഇരുപതാം ഓവറില്‍ സൈമണ്ട്‌സിന്റെ പന്തില്‍ പോണ്ടീങ്ങ് പിടിച്ച് സങ്കക്കാര പുറത്തായി. 52 പന്തില്‍ നിന്നും 54 റണ്‍സായിരുന്നു ലങ്കന്‍ വിക്കറ്റ് കീപ്പറുടെ സമ്പാദ്യം.&lt;br /&gt;&lt;br /&gt;സങ്കക്കാര പുറത്തായെങ്കിലും വിജയപാതയില്‍ തന്നെയായിരുന്നു ലങ്ക. ജയവര്‍ധനെയും ജയസൂര്യയും കൂടി അവരെ ലക്ഷ്യത്തിലെത്തിക്കും എന്ന് തോന്നിച്ചു. മൈക്കിള്‍ ക്ലാര്‍ക്കിലൂടെ ഓസീസ് ജയസൂര്യയുടെ വിലപ്പെട്ട വിക്കറ്റ് സ്വന്തമാക്കി. ജയസൂര്യ 67 പന്തില്‍ 63 റണ്‍സ് നേടി.&lt;br /&gt;&lt;br /&gt;അപ്പോഴാണ് വില്ലനായി മഴയുടെ വരവ്. കുറച്ച് നേരത്തെ ഇടവേള. കളി വീണ്ടും തുടങ്ങിയപ്പോള്‍ ഓവറുകളുടെ എണ്ണം മുപ്പത്തിയെട്ടില്‍ നിന്നും മുപ്പത്തിയാറായി കുറച്ചു, ലക്ഷ്യം 282-ല്‍ നിന്നും 269 ആയി. സ്ഥിതി ഓസീസിന് അനുകൂലമായത് ആ മഴയോടെയാണ്. 62 പന്തില്‍ 113 റണ്‍സ് എന്ന നിലയില്‍ കളിയെത്തിയപ്പോള്‍ പിന്നെ ലങ്കന്‍ ബാറ്റ്സ്‌മാന്മാര്‍ക്ക് ചുമ്മാ നില്‍ക്കാന്‍ കഴിയില്ലായിരുന്നു. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ജയവര്‍ധനെ വാട്സന്റെ പന്തില്‍ LBW ആയി.&lt;br /&gt;&lt;br /&gt;തുടര്‍ന്ന് വന്നവരെല്ലാം റണ്‍സ് കണ്ടെത്താനുള്ള വ്യഗ്രതയില്‍ വിക്കറ്റ് നഷ്‌ടപ്പെടുത്തി. 33 ഓവര്‍ പിന്നിട്ടപ്പോള്‍ വീണ്ടും കളി തടസ്സപ്പെട്ടു, ഇത്തവണ വെളിച്ചക്കുറവായിരുന്നു കാരണം. കളി തുടരാനാവില്ല എന്ന അവസ്ഥയില്‍ ഓസീസ് താരങ്ങള്‍ വിജയാഘോഷം തുടങ്ങി. അപ്പോഴതാ എത്തുന്നു അലീം ദാറും സ്‌റ്റീവ് ബക്‍നറും, മത്സരം നിയന്ത്രിച്ച അമ്പയര്‍മാര്‍. കളി തീര്‍ന്നില്ല എന്നും മൂന്ന് ഓവര്‍ ബാക്കിയുണ്ടെന്നും അത് ഇന്നല്ലെങ്കില്‍ റിസര്‍വ് ദിനത്തില്‍ എറിയേണ്ടിവരും എന്നും പറഞ്ഞു. ഡക്ക്‌വര്‍ത്ത് - ലൂയിസ് നിയമപ്രകാരം രണ്ട് ടീമുകളും 20 ഓവറെങ്കിലും ബാറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ മത്സരം റിസര്‍വ് ദി‌‌നത്തിലേയ്‌ക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന നിയമം അമ്പയര്‍മാര്‍ക്ക് അറിയില്ലായിരുന്നു എന്ന് തോന്നുന്നു.&lt;br /&gt;&lt;br /&gt;ഒടുവില്‍ തികഞ്ഞ സ്‌പോര്‍ട്സ്‌മാന്‍‌സ്‌പിരിറ്റോട് കൂടി ജയവര്‍ധനെ കളി തുടരാന്‍ സമ്മതിക്കുകയായിരുന്നു. തീരുമാനം സ്വാഗതം ചെയ്‌ത പോണ്ടിങ്ങ് സ്‌പിന്നര്‍മാരെ കൊണ്ട് പന്തെറിയിച്ച് തന്റെ ടീമിന്റെ നന്ദി പ്രകടിപ്പിച്ചു. അതുകൊണ്ട് തന്നെ കപ്പ് ഓസീസിന് സ്വന്തമായപ്പോള്‍ വിജയം ഇരുടീമുകളും പങ്കിട്ടു, ക്രിക്കറ്റ് എന്ന മാന്യന്മാരുടെ കളിയുടെ വിജയം..&lt;br /&gt;&lt;br /&gt;മികച്ച ഇന്നിങ്ങ്സ് ഗില്‍ക്രിസ്‌റ്റിന് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി കൊടുത്തപ്പോള്‍ ടൂര്‍ണമെന്റില്‍ ഉടനീളം പന്ത് കൊണ്ട് മികച്ച പ്രകടനം കാഴ്‌ചവെച്ച ഗ്ലെന്‍ മക്ഗ്രാത്ത് മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡ് സ്വന്തമാക്കി.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6189697450828457858-1496712836685288476?l=strikerate.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://strikerate.blogspot.com/feeds/1496712836685288476/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6189697450828457858&amp;postID=1496712836685288476' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/1496712836685288476'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/1496712836685288476'/><link rel='alternate' type='text/html' href='http://strikerate.blogspot.com/2007/04/blog-post_29.html' title='ഫൈനല്‍'/><author><name>Balu..,..ബാലു</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_Hw_vIpz9kLE/SNJXOpbpoiI/AAAAAAAABNw/rAG-DEJO9Fo/S220/me+3.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6189697450828457858.post-5488336677489382253</id><published>2007-04-26T04:07:00.000-07:00</published><updated>2007-04-26T04:12:54.062-07:00</updated><title type='text'>രണ്ടാം സെമി - ഓസ്‌ട്രേലിയ V/s ദ.ആഫ്രിക്ക</title><content type='html'>ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയെ നേരിടും. ഇന്നലെ നടന്ന രണ്ടാം സെമിഫൈനലില്‍ ദ.ആഫ്രിക്കയെ 7 വിക്കറ്റിന് തകര്‍ത്താണ് ഓസീസ് ഫൈനല്‍ ബെര്‍ത് സ്വന്തമാക്കിയത്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 153);"&gt;സ്‌കോര്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 153);"&gt;ദ.ആഫ്രിക്ക 43.5 ഓവറില്‍ 149.&lt;/span&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 153);"&gt;ഓസ്‌ട്രേലിയ 31.3 ഓവറില്‍ 153/3.&lt;/span&gt;&lt;br /&gt;&lt;br /&gt;ടോസ് നേടിയത് ദ.ആഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ഗ്രെയിം സ്‌മിത്ത് ആ‍യിരുന്നു. ബോളര്‍മാരെ തുണയ്‌ക്കാന്‍ കാര്യമായി ഒന്നുമില്ലായിരുന്ന പിച്ചില്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കാന്‍ സ്‌മിത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. എതിരാളികള്‍ ഓസീസ് ആയത് കൊണ്ട് ഒരു കൂറ്റന്‍ സ്‌കോര്‍ നേടുകയായിരുന്നു സ്‌മിത്തിന്റെയും കൂട്ടരുടേയും ലക്ഷ്യം.&lt;br /&gt;&lt;br /&gt;എന്നാല്‍ കളിയുടെ ആദ്യ പത്തോവറില്‍ തന്നെ ദ.ആഫ്രിക്ക കളി തോറ്റു എന്ന് പറയാം. പത്ത് ഓവര്‍ തീരുമ്പോള്‍ അവര്‍ 27/5 എന്ന ദയനീയ നിലയിലായിരുന്നു. അനാവശ്യമായ ആവേശമായിരുന്നു ദ.ആഫ്രിക്കയുടെ കുഴി കുത്തിയത്. ക്യാപ്‌റ്റന്‍ സ്‌മിത്തും ഓള്‍ റൌണ്ടര്‍ ജാക്ക് കാല്ലിസുമടക്കം ദ.ആഫ്രിക്കയുടെ മുന്‍‌നിരയും മധ്യനിരയും(ഗിബ്‌സ് ഒഴിച്ച്) വിക്കറ്റ് തുലയ്‌ക്കുകയായിരുന്നു. നേരിട്ട അഞ്ചാം പന്തില്‍ തന്നെ ക്രീസില്‍ നിന്നും ചാടിയിറങ്ങി വന്ന്, ബോളിന്റെ അടുത്ത് പോലും എത്താതെ, ബോള്‍ഡ് ആയ സ്‌മിത്ത് ബാക്കിയുള്ളവര്‍ക്ക് ഒരു പാഠമായിരുന്നു. എന്നാല്‍ “എല്ലാ ബോളും അടിച്ച് തകര്‍ക്കും” എന്ന രീതിയില്‍ മറ്റ് ബാറ്റ്‌സ്‌മാന്മാര്‍ കൂടി പെരുമാറിയപ്പോള്‍ ഒരു ഘട്ടത്തില്‍ ദ.ആഫ്രിക്ക 100 കടക്കുമോ എന്ന് സംശയം തോന്നിപ്പിച്ചു.&lt;br /&gt;&lt;br /&gt;എന്നാല്‍ ആറാം വിക്കറ്റില്‍ ഗിബ്‌സും കെം‌പും ഒത്തുചേര്‍ന്നത് കുറച്ച് നേരത്തേയ്‌ക്ക് വിക്കറ്റ് വീഴ്‌ച തടഞ്ഞു. പതിനൊന്നാം ഓവറില്‍ ഷോണ്‍ ടെയ്‌റ്റിന്റെ പന്തില്‍ ഗിബ്‌സിനെ ഗില്‍ക്രിസ്‌റ്റ് പിടിച്ചെങ്കിലും അമ്പയര്‍ സ്‌റ്റീവ് ബക്‍നര്‍ ദ.ആഫ്രിക്കയ്‌ക്ക് അനുകൂലമായ തീരുമാനമെടുത്തു. അതും കൂടെയില്ലായിരുന്നെങ്കില്‍...&lt;br /&gt;&lt;br /&gt;ഗിബ്‌സ് 49 പന്തില്‍ 39 റണ്‍സ് നേടി. മറുവശത്ത് കെം‌പ് താളം കണ്ടെത്തി തുടങ്ങി. അപകടം മണത്ത പോണ്ടിങ്ങ് ടെയ്‌റ്റിനെ മടക്കി കൊണ്ടുവന്നു. ഗിബ്‌സിനെ ഗില്‍ക്രിസ്‌റ്റിന്റെ കൈയ്യിലെത്തിച്ച് ടെയ്‌റ്റ് ക്യാപ്‌റ്റന്റെ പ്രതീക്ഷ കാത്തു. വാലറ്റക്കാരോടൊത്ത് ഇരുപതോളം ഓവറുകള്‍ തള്ളിനീക്കിയ കെം‌പിന് നിര്‍ഭാഗ്യം കൊണ്ട് അരസെഞ്ചുറി നഷ്‌ടപ്പെട്ടു. ഇന്നിങ്ങ്സ് അവസാനിക്കുമ്പോള്‍ കെം‌പ് ഒരു വശത്ത് 49 റണ്‍സുമായി പുറത്താകാതെ നിന്നു.&lt;br /&gt;&lt;br /&gt;ഓസീസ് ബോളര്‍മാരില്‍ 39 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടി ഷോണ്‍ ടെയ്‌റ്റും 18 റണ്‍സ് വഴങ്ങി മൂന്ന് പ്രധാനവിക്കറ്റുകള്‍(കാല്ലിസ്, പ്രിന്‍‌സ്, ബൌച്ചര്‍) വീഴ്ത്തിയ ഗ്ലെന്‍ മക്ഗ്രാത്തും മികച്ചു നിന്നു. ബ്രാക്കനും ഹോഗും ഇവര്‍ക്ക് നല്ല പിന്തുണയും നല്‍കി.&lt;br /&gt;&lt;br /&gt;50 ഓവറില്‍ ജയിക്കാന്‍ വെറും 150 റണ്‍സ് മാത്രം മതിയായിരുന്ന ഓസീസ് ലക്ഷ്യത്തിലെത്താന്‍ എത്ര ഓവര്‍ എടുക്കും എന്ന് മാത്രമേ നോക്കാനുള്ളായിരുന്നു. എന്നാല്‍ രണ്ടാം ഓവറില്‍‍ ചാള്‍സ് ലാങ്ങ്‌വെല്‍റ്റിന്റെ മനോഹരമായ പന്ത് ഗില്‍ക്രിസ്‌റ്റിനെ മടക്കി. ദ.ആഫ്രിക്ക മത്സരത്തില്‍ പ്രതീക്ഷയോടെ നിന്നത് ആ ഒരു വിക്കറ്റ് വീണപ്പോള്‍ മാത്രമാണ്.&lt;br /&gt;&lt;br /&gt;ഒമ്പതാം ഓവറില്‍ പോണ്ടിങ്ങിനെ മടക്കി ആന്ദ്രെ നെല്‍ വീണ്ടും പ്രതീക്ഷയുണര്‍ത്തിയെങ്കിലും മൈക്കിള്‍ ക്ലാര്‍ക്ക് അത് തല്ലിക്കെടുത്തി. ഓസ്‌ട്രേലിയയ്‌ക്ക് ധൃതിയില്ലായിരുന്നു. ഓവറില്‍ മൂന്ന് റണ്‍സ് വെച്ച് നേടുക എന്നതായിരുന്നു അവരുടെ മുന്നിലുള്ള ലക്ഷ്യം.&lt;br /&gt;&lt;br /&gt;ഹെയ്‌ഡനും ക്ലാര്‍ക്കും വിക്കറ്റ് കളയാതെ മെല്ലെ റണ്‍സ് നേടി മുന്നോട്ട് നീങ്ങി. ഓവറില്‍ നാല് റണ്‍സ് വെച്ച് നേടിയ അവരുടെ കൂട്ടുകെട്ട് തകര്‍ന്നത് ഇരുപത്തിയഞ്ചാം ഓവറിലായിരുന്നു. 60 പന്തില്‍ 41 റണ്‍സെടുത്ത ഹെയ്‌ഡന്‍ പൊള്ളോക്കിന് വിക്കറ്റ് നല്‍കി മടങ്ങി.&lt;br /&gt;&lt;br /&gt;പിന്നീടെത്തിയ ആന്‍ഡ്രൂ സൈമണ്ട്സിന് കളി വേഗം തീര്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, 31 ഓവറില്‍ ഓസീസ് ലക്ഷ്യത്തിലെത്തി. 86 പന്തില്‍ 60 റണ്‍സുമായി ക്ലാര്‍ക്കും 16 പന്തില്‍ 18 റണ്‍സുമായി സൈമണ്ട്സും പുറത്താകാതെ നിന്നു.&lt;br /&gt;&lt;br /&gt;മികവുറ്റ ബോളിങ്ങ് കാഴ്‌ച വെച്ച മക്ഗ്രാത്താണ് മാന്‍ ഓഫ് ദി മാച്ച്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6189697450828457858-5488336677489382253?l=strikerate.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://strikerate.blogspot.com/feeds/5488336677489382253/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6189697450828457858&amp;postID=5488336677489382253' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/5488336677489382253'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/5488336677489382253'/><link rel='alternate' type='text/html' href='http://strikerate.blogspot.com/2007/04/vs_26.html' title='രണ്ടാം സെമി - ഓസ്‌ട്രേലിയ V/s ദ.ആഫ്രിക്ക'/><author><name>Balu..,..ബാലു</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_Hw_vIpz9kLE/SNJXOpbpoiI/AAAAAAAABNw/rAG-DEJO9Fo/S220/me+3.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6189697450828457858.post-6799827134922805689</id><published>2007-04-25T07:54:00.000-07:00</published><updated>2007-04-25T08:00:30.584-07:00</updated><title type='text'>ഒന്നാം സെമി - ശ്രീലങ്ക V/s ന്യൂസിലാന്റ്</title><content type='html'>ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലേയ്‌ക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടന്ന ആദ്യ സെമിഫൈനലിന്റെ വിശേഷങ്ങളാണ് ഇന്ന് സ്‌റ്റമ്പ്‌ഡില്‍..&lt;br /&gt;&lt;br /&gt;സൂപ്പര്‍ 8-ലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടും മൂന്നും സ്ഥാനക്കാരായ ശ്രീലങ്കയും ന്യൂസിലാന്റും തമ്മിലായിരുന്നു ഒമ്പതാം ലോകകപ്പിന്റെ ആദ്യ സെമിഫൈനല്‍. ടോസ് നേടിയ ലങ്കന്‍ ക്യാപ്‌റ്റന്‍ മഹേല ജയവര്‍ധനെ ബാറ്റിങ്ങ് തിരഞ്ഞെടുത്തു, മികച്ച ഇന്നിങ്ങ്സുമായി ടീമിന്റെ വിജയത്തില്‍ മുഖ്യപങ്കും വഹിച്ചു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 153);"&gt;സ്‌കോര്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 153);"&gt;ശ്രീലങ്ക 50 ഓവറില്‍ 289/5.&lt;/span&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 153);"&gt;ന്യൂസിലാന്റ് 41.4 ഓവറില്‍ 208.&lt;/span&gt;&lt;br /&gt;&lt;br /&gt;മത്സരത്തിന്റെ തുടക്കം കീവീസിന് അനുകൂലമായായിരുന്നു. മൂന്നാം ഓവറില്‍ അപകടകാരിയായ ജയസൂര്യയെ മടക്കി ജെയിംസ് ഫ്രാങ്ക്‍ലിന്‍ ശ്രീലങ്കയെ ഞെട്ടിച്ചു. ജയിച്ചാല്‍ മാത്രം അടുത്ത കളി എന്ന അവസ്ഥയില്‍ തന്റെ മേലുള്ള, ആരാധകരുടെയും ടീമിന്റെയും വിശ്വാസം, ജയസൂര്യയെ സമര്‍ദ്ദത്തിലാക്കിയെന്ന് വേണം കരുതാന്‍. കാരണം ജയസൂര്യയെ പുറത്താക്കാന്‍ പോന്ന ബോളൊന്നുമായിരുന്നില്ല ഫ്രാങ്ക്‍ലിന്റേത്. മറ്റൊരവസരത്തില്‍ ചിലപ്പോള്‍ ആ പന്ത് ബൌണ്ടറി കടന്നേനെ. തുടര്‍ന്നെത്തിയത് വിക്കറ്റ്കീപ്പര്‍-ബാറ്റ്‌സ്‌മാന്‍ കുമാര്‍ സങ്കക്കാരയായിരുന്നു.&lt;br /&gt;&lt;br /&gt;ഓപ്പണര്‍ ഉപുല്‍ തരംഗ മികച്ച ബാറ്റിങ്ങ് കാഴ്‌ച വെച്ചപ്പോള്‍ വേണ്ട പിന്തുണ നല്‍കുകയായിരുന്നു സങ്കക്കാരയുടെ ജോലി. കീവീസ് ബോളിങ്ങിന്റെ കുന്തമുന എന്ന് വിശേഷിപ്പിക്കാവുന്ന ഷെയ്ന്‍ ബോണ്ട് നിറം മങ്ങിയത് തരംഗയ്‌ക്ക് റണ്‍സ് നേടുക എന്ന ജോലി എളുപ്പമാക്കി.&lt;br /&gt;&lt;br /&gt;തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ലങ്ക മടങ്ങിവരികയായി എന്ന് തോന്നിയപ്പോഴാണ് രണ്ടാം വിക്കറ്റ് സങ്കക്കാരയുടെ രൂപത്തില്‍ വീണത്. ഇത്തവണയും ലങ്കയുടെ വില്ലനായത് ഫ്രാങ്ക്‍ലിന്‍ തന്നെ, 13.2 ഓവറില്‍ 67/2. അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് തന്റെ വിക്കറ്റ് തുലച്ചതില്‍ സങ്കക്കാരയ്‌ക്ക് വിഷമം തോന്നിയിരിക്കാം. നാലാമനായി ക്യാപ്‌റ്റന്‍ മഹേല ജയവര്‍ധനെ ക്രീസിലെത്തി. തുടക്കത്തില്‍ അല്‍‌പം മെല്ലെ തുടങ്ങിയ ജയവര്‍ധനെ പതിയെ താളം കണ്ടെത്തി. മറുവശത്ത് ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് തരംഗ ക്യാപ്‌റ്റന്റെ മേലുള്ള സമര്‍ദ്ദം കുറച്ചു. എന്നാല്‍ ഒരിക്കല്‍ കൂടി അനവസരത്തില്‍ ലങ്കയ്‌ക്ക് വിക്കറ്റ് നഷ്‌ടപ്പെട്ടു. ഇത്തവണ തരംഗയുടെ രൂപത്തില്‍ - വെട്ടോരിയുടെ പന്തില്‍ ബോള്‍‌ഡ്. തരംഗ 74 പന്തില്‍ 73 റണ്‍സ് നേടി.&lt;br /&gt;&lt;br /&gt;പിന്നീടാണ് മത്സരത്തിലെ ഏറ്റവും “പ്രധാനമായ” രണ്ട് തീരുമാനങ്ങള്‍ കണ്ടത്. മുപ്പത്തിഅഞ്ചാം ഓവറില്‍ ചമര സില്‍‌വയും നാല്‍‌പത്തിയാറാം ഓവറില്‍ തിലകരത്നെ ദില്‍‌ഷനും പുറത്തായ തീരുമാനങ്ങളായിരുന്നു അവ. രണ്ട് പേരും അമ്പയര്‍മാരാല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കപ്പെട്ടു! &lt;span style="color: rgb(102, 0, 0);"&gt;ഏകദിനക്രിക്കറ്റിലെ ഏറ്റവും പരിചയസമ്പന്നനായ റൂഡി കോട്‌സനും ഇപ്പോഴുള്ളവരിലെ മിടുക്കനായ അമ്പയര്‍ എന്ന് വിളിക്കാവുന്ന സൈമണ്‍ ടോഫലും നല്‍കിയ രണ്ട് തീരുമാനങ്ങള്‍ ഈ ലോകകപ്പിലെ തന്നെ വിഡ്‌ഢിത്തരമായി നമുക്ക് കാണാം.&lt;/span&gt; പന്ത് ബാറ്റില്‍ കൊണ്ടോ ഇല്ലയൊ എന്നൊക്കെ മനസിലാക്കാന്‍ ഇയര്‍ഫോണൊക്കെ നല്‍കിയാണ് ഐ.സി.സി ഇത്തവണ ലോകകപ്പ് നടത്തുന്നത്. എന്നാല്‍ ഇന്നലെ ആ ഇയര്‍ഫോണ്‍ ചെവിയില്‍ വെയ്‌ക്കാന്‍ റൂഡി കോര്‍ട്സന്‍ മറന്നെന്ന് തോന്നി. ചമരസില്‍‌വയുടെ ബാറ്റില്‍ കൊണ്ട ശേഷമാണ് പന്ത് പാഡില്‍ കൊണ്ടതെന്ന് കളി ഗാലറിയിലിരുന്ന് കണ്ടവര്‍ക്ക് കൂടി മനസിലാവുമായിരുന്നു. അതുപോലെ ലെഗ്‌സ്‌റ്റമ്പിന് പുറത്തേയ്‌ക്ക് പോകുകയാണ് എന്ന് ഏത് കൊച്ചുകുഞ്ഞിനു പോലും മനസിലാവുന്ന ഒരു പന്തിലാണ് ദില്‍‌ഷന്‍ പുറത്തായത്.&lt;br /&gt;&lt;br /&gt;എന്നാല്‍ ഈ രണ്ട് തീരുമാനങ്ങളും ലങ്കയെ ബാധിച്ചു എന്ന് പറയാനാവില്ല. അവസാന ഓവറുകളില്‍ അടിച്ച് തകര്‍ക്കാന്‍ കഴിവുള്ള ഒരു ബാറ്റ്‌സ്‌മാനെ ആയിരുന്നു ലങ്കയ്‌ക്ക് ആവശ്യം. ആ ജോലി ജയവര്‍ധനെ മനോഹരമായി നിര്‍വഹിച്ചു. ഒരു തീവണ്ടിയുടെ രീതിയിലായിരുന്നു ജയവര്‍ധനെയുടെ ഇന്നിങ്ങ്സ് എന്ന് പറയാം. 25 തികയ്‌ക്കാന്‍ 45 പന്തുകള്‍, 50 തികയ്‌ക്കാന്‍ 78 പന്തുകള്‍, അടുത്ത 53 റണ്‍സിന് വേണ്ടി വന്നത് 26 പന്തുകള്‍ മാത്രം. ഒടുവില്‍ ഇന്നിങ്ങ്സ് അവസാനിക്കുമ്പോള്‍ 109 പന്തില്‍ 115 റണ്‍സുമായി ജയവര്‍ധനെ ക്രീസിലുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്ന പിച്ചില്‍ 240-250 തന്നെ വിജയിക്കാവുന്ന സ്‌കോര്‍ ആയിരുന്നു ലങ്കയ്‌ക്ക്. മുരളീധരനെ പോലെ ഒരു ലോകോത്തര ബോളര്‍ ഉള്ളപ്പോള്‍ 289 റണ്‍സിന് 350-ന്റെ മതിപ്പുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ജയിക്കണമെങ്കില്‍ കീവീസിന് ഫ്ലെമിങ്ങിന്റെ മികച്ചൊരിന്നിങ്ങ്സ് അനിവാര്യമായിരുന്നു.എന്നാല്‍ അതുണ്ടായില്ല. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ലസിത് മലിംഗ ഫ്ലെമിങ്ങിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. തീപാറുന്ന പന്തുകളുമായി മലിംഗ കീവീസ് ബാറ്റ്‌സ്‌മാന്മാരെ വെള്ളം കുടിപ്പിച്ചു. മറുവശത്ത് ചാമിന്ദ വാസും കൂടി ചേര്‍ന്നതോടെ കീവീസ് തോല്‍‌വി മണത്തു തുടങ്ങി. പത്ത് ഓവര്‍ തള്ളിനീക്കിയ ഫള്‍ടനും ടെയ്‌ലറും സ്‌കോര്‍ 30 കടത്തി.&lt;br /&gt;&lt;br /&gt;പതിനൊന്നാം ഓവറില്‍ ടെയ്‌ലര്‍ വാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്ന് സ്‌കോട്ട് സ്‌റ്റൈറിസ് ക്രീസിലെത്തി. വലതു കൈയ്യില്‍ ചെറിയ പരിക്കുമായാണ് സ്‌റ്റൈറിസ് ബാറ്റിങ്ങിനെത്തിയത്. എന്നാല്‍ തന്റെ സ്ഥിരം ശൈലിയില കളിച്ച സ്‌റ്റൈറിസ് പരിക്കിന്റെ ലക്ഷണമൊന്നും കാണിച്ചില്ല. സ്‌റ്റൈറിസിന്റെ ഇന്നിങ്ങ്സ് കീവീസിന് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ ഇരുപത്തിരണ്ടാം ഓവറില്‍ ദില്‍‌ഷനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ സ്റ്റൈറിസിനെ കീവീസിന് നഷ്‌ടമായി. കളിയുടെ വഴിത്തിരിവായിരുന്നു ആ വിക്കറ്റ്. അതിന് ശേഷം കീവി മധ്യനിരയുടെ കൂട്ടത്തകര്‍ച്ചയായിരുന്നു. 26 ഓവര്‍ കഴിഞ്ഞപ്പോളേയ്‌ക്കും ന്യൂസിലാന്റ് 116 റണ്‍സിന് 7 വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തിയിരുന്നു. ജേക്കബ് ഓറം, ബ്രണ്ടന്‍ മക്കല്ലം, ഡാനിയല്‍ വെട്ടോരി എന്നിവരെ പുറത്താക്കിയ മുരളീധരനാണ് കീവീസിനെ തകര്‍ത്തത്. ജയസൂര്യ ഫള്‍ട്ടനെയും മക്‍മില്ലനെയും മടക്കി.&lt;br /&gt;&lt;br /&gt;മുപ്പത്തിരണ്ടാം ഓവറില്‍ ഒമ്പതാം വിക്കറ്റായി ഷെയ്ന്‍ ബോണ്ട് മടങ്ങുമ്പോള്‍ കീവി സ്‌കോര്‍ 149. അവസാന വിക്കറ്റിന് ഫ്രാങ്ക്‍ലിനും ജിതേന്‍ പട്ടേലും ചേര്‍ന്ന് നേടിയ 59 റണ്‍സ് തോല്‍‌വി വൈകിപ്പിക്കാന്‍ മാത്രമേ ഉപകരിച്ചുള്ളു.&lt;br /&gt;&lt;br /&gt;8 ഓവറില്‍ 31 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത മുരളീധരന്‍ തന്നെയായിരുന്നു ലങ്കന്‍ ബോളര്‍മാരില്‍ ഏറെ തിളങ്ങിയത്. എന്നാല്‍ ടീമിന്റെ ആവശ്യം മനസിലാക്കി ഉജ്ജ്വലമായി ബാറ്റ് ചെയ്‌ത് സെഞ്ചുറി നേടിയ നായകന്‍ മഹേല ജയവര്‍ധനെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കി. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഓസീസ് - ദ.ആഫ്രിക്ക വിജയികളെ ശ്രീലങ്ക 28-ന് ഫൈനലില്‍ നേരിടും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6189697450828457858-6799827134922805689?l=strikerate.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://strikerate.blogspot.com/feeds/6799827134922805689/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6189697450828457858&amp;postID=6799827134922805689' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/6799827134922805689'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/6799827134922805689'/><link rel='alternate' type='text/html' href='http://strikerate.blogspot.com/2007/04/vs.html' title='ഒന്നാം സെമി - ശ്രീലങ്ക V/s ന്യൂസിലാന്റ്'/><author><name>Balu..,..ബാലു</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_Hw_vIpz9kLE/SNJXOpbpoiI/AAAAAAAABNw/rAG-DEJO9Fo/S220/me+3.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6189697450828457858.post-3712562266319793223</id><published>2007-04-18T06:59:00.000-07:00</published><updated>2007-04-18T07:01:25.283-07:00</updated><title type='text'>നാലു ടീമുകള്‍..</title><content type='html'>പ്രിയപ്പെട്ട വായനക്കാരെ, ഒരിടവേളയ്‌ക്ക് ശേഷം സ്‌റ്റമ്പ്‌ഡ് തുടരുന്നു. ലോകകപ്പിന്റെ ഏറ്റവും പ്രധാനഭാഗങ്ങളില്‍ വെച്ച് അവധിയെടുക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു.&lt;br /&gt;&lt;br /&gt;സൂപ്പര്‍ 8 ഘട്ടം അതിന്റെ അവസാനത്തിലെത്തിയിരിക്കുന്നു. ഇതിനോടകം തന്നെ അവസാന നാലു ടീമുകളെ കണ്ടെത്തി കഴിഞ്ഞു എന്നത് ഇനിയുള്ള മത്സരങ്ങളുടെ പ്രാധാന്യം നഷ്‌ടപ്പെടുത്തിയിരിക്കുകയാണ്. ലോകക്രിക്കറ്റിന്റെ പുതിയ രാജാക്കന്മാരെ കണ്ടെത്താന്‍ ഇനി പത്തു ദിവസം മാത്രം.. സെമി ഫൈനലിലെത്തിയ നാലു ടീമുകള്‍ക്ക് ഈ ലോകകപ്പ് എങ്ങനെയിരുന്നു എന്ന് പരിശോധിക്കുകയാണ് ഈ ലക്കം..&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 204, 102);"&gt;ഓസ്‌ട്രേലിയ&lt;/span&gt;&lt;br /&gt;&lt;br /&gt;തുടര്‍ച്ചയായി മൂന്നാം തവണ ലോകകപ്പ് നേടുകയാണ്  ഓസീസിന്റെ ലക്ഷ്യം. ഇതുവരെ തോല്‍‌വിയറിയാതെയാണ് ഓസീസ് സെമിയിലെത്തിയിരിക്കുന്നത്.&lt;br /&gt;&lt;br /&gt;പേസ് ബോളര്‍ ബ്രെറ്റ് ലീയുടെയും ഓള്‌റൌണ്ടര്‍ ആന്‍‌ഡ്രൂ സൈമണ്ട്‌സിന്റേയും പരിക്ക് ഓസീസിന് തിരിച്ചടിയാവുമെന്ന് കരുതിയിരുന്നു. എന്നാല്‍ അവരുടെ അഭാവം ഓസീസ് ആരെയും അറിയിച്ചതേയില്ല.. സെമി ഫൈനലിലേയ്‌ക്ക് കടന്ന ഓസീസിന് ഇപ്പോള്‍ സൈമണ്ട്‌സിന്റെ സേവനവും ലഭ്യമാണെന്നത് അവരുടെ കരുത്ത് വര്‍ധിപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;കുഞ്ഞന്‍ ടീമുകള്‍ ലോകകപ്പിനാവശ്യമേയില്ല എന്ന് പറഞ്ഞാണ് ഓസീസ് ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങ്ങ് കപ്പിന്റെ തുടക്കത്തില്‍ വാര്‍ത്തയിലിടം നേടിയത്. മറ്റ് പലരേയും കുഞ്ഞന്മാര്‍ വിറപ്പിച്ചെങ്കിലും ഓസീസിന് മുന്നില്‍ വന്നപ്പോള്‍ അവര്‍ നാണംകെട്ട് തോറ്റു. കരുത്തരായ ടീമുകളെയും ആധികാരികമായി തോല്‍‌പിച്ച ഓസീസ് തന്നെയാണ് എന്റെ അഭിപ്രായത്തില്‍ ഇത്തവണയും “ഫേവറൈറ്റ്‌സ്”..&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 51, 255);"&gt;ശ്രീലങ്ക&lt;/span&gt;&lt;br /&gt;&lt;br /&gt;കപ്പിന് മുമ്പ് ഇന്ത്യയുടെ പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സൂപ്പര്‍ 8-ല്‍ എത്തി അവിടെ അവസാനിക്കും എന്ന് കരുതപ്പെട്ടിരിന്നുവരാണ് ലങ്ക. കിരീടം നേടാന്‍ പോന്നവരാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിരുന്നില്ല.&lt;br /&gt;&lt;br /&gt;എന്നാല്‍ കപ്പ് തുടങ്ങിയപ്പോള്‍ കളി കാര്യമായി.. ദ. ആഫ്രിക്കയോടും ഓസീസിനോടും ലങ്ക തോറ്റെങ്കിലും അവരെ അങ്ങനെ കുറച്ച് കാണാനാവില്ല. മുരളീധരനും വാസുമില്ലാത്ത ബോളിങ്ങ് നിരയാണ് ഓസീസിനോട് തോറ്റത്. ദ. ആഫ്രിക്കയുമായുള്ള മത്സരം അത്രയെളുപ്പം ആരും മറക്കുമെന്ന് തോന്നുന്നില്ല.. ആദ്യ റൌണ്ടിലെ എല്ലാ മത്സരങ്ങളും മികച്ച വിജയം കൈവരിച്ചാണ് ലങ്ക സൂപ്പര്‍ 8-ല്‍ എത്തിയത്.&lt;br /&gt;&lt;br /&gt;സെമിയില്‍  ന്യൂസിലാന്റ് ആവും ലങ്കയുടെ എതിരാളി.. സൂപ്പര്‍ 8-ലെ വിജയം ലങ്കയ്‌ക്ക് ആത്മവിശ്വാസം പകരും.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(51, 51, 51); font-weight: bold;"&gt;ന്യൂസിലാന്റ്&lt;/span&gt;&lt;br /&gt;&lt;br /&gt;കറുത്ത കുതിരകള്‍ എന്ന വിശേഷണമാണ് കീവീസിന് എല്ലാവരും നല്‍കുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ച വെയ്‌ക്കാന്‍ അവര്‍ക്ക് പലപ്പോഴും കഴിയാതെ പോകുന്നു. എന്നാല്‍ ഈ ലോകകപ്പില്‍ മറ്റൊരു ന്യൂസിലാന്റിനെ കാണാന്‍ കഴിഞ്ഞു. ആദ്യ റൌണ്ട് മുതല്‍ നല്ല പ്രകടനം കാഴ്‌ച വെച്ച ഫ്ലെമിങ്ങിന്റെ ടീമും കപ്പിനായുള്ള പോരാട്ടത്തില്‍ സജീവ സാന്നിധ്യമാണ്.&lt;br /&gt;&lt;br /&gt;ഇതിനുമുമ്പും പല ടൂര്‍ണമെന്റിലും തുടക്കത്തില്‍ മിന്നുന്ന പ്രകടനം കാഴ്‌ച വെച്ചിട്ടുണ്ട് കീവീസ്. എന്നാല്‍ നോക്ക് ഔട്ട് ഘട്ടത്തില്‍ കാലിടറുകയാണ് പതിവ്. ഇത്തവണ എന്താവുമെന്ന് കാത്തിരുന്ന് കാണാം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 153, 153);"&gt;ദ. ആഫ്രിക്ക&lt;/span&gt;&lt;br /&gt;&lt;br /&gt;ലോകകപ്പിന് തൊട്ട് മുമ്പ് കൈയ്യില്‍ ഐ.സി.സി.യുടെ റേറ്റിങ്ങ് പ്രകാരം ഏകദിനങ്ങളില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയാണ് ദ.ആഫ്രിക്ക എന്ന പ്രോട്ടിയാസ് ലോകകപ്പിന് എത്തിയത്. മികച്ച റണ്‍ റേറ്റിന്റെ റെക്കോഡും സിക്‍സറുകളുമൊക്കെയായി രാജകീയമായാണ് അവര്‍ ഒന്നാം റൌണ്ട് കടന്നത്. ശക്തരായ ഓസീസിനോട് തുടക്കത്തില്‍ പൊരുതിയെങ്കിലും ഇടയ്‌ക്ക് വെച്ച് കളി കൈവിട്ടു പോയി എന്ന് മാത്രം.&lt;br /&gt;&lt;br /&gt;രണ്ടാം റൌണ്ടില്‍ ഒട്ടേറെ പ്രതീക്ഷകളുമായി എത്തിയ പ്രോട്ടിയാസ് ശ്രീലങ്കയോട് കഷ്‌ടിച്ച് ജയിച്ച് തടിതപ്പി. അധികം വൈകാതെ ബംഗ്ലാദേശിനോട് തോറ്റ് സ്ഥിതി പരുങ്ങലിലാവുകയും ചെയ്‌തു (മറ്റ് ചിലര്‍ക്ക് ആശ്വസിക്കാം.. നമ്മള്‍ മാത്രമല്ലല്ലോ തോറ്റത് എന്ന് പറഞ്ഞ്..!)&lt;br /&gt;&lt;br /&gt;ഇന്നലെ ഇംഗ്ലണ്ടിനെ തൂത്തുവാരി സെമിഫൈനല്‍ സ്ഥാനമുറപ്പിച്ചു. സെമിയിലെത്താന്‍ ഏറ്റവും പാടുപ്പെട്ടതും ഇവര്‍ തന്നെ. നേരിടേണ്ടത് ഓസീസിനെയാണെന്നത് ഫൈനലിലേയ്‌ക്കുള്ള അവരുടെ യാത്രയെ തടസ്സപ്പെടുത്തിയേക്കാം..&lt;br /&gt;&lt;br /&gt;ആരായിരിക്കും ആ ജേതാവ്?? ആദ്യകിരീടം ലക്ഷ്യമിട്ട് ന്യൂസിലാന്റും ദ.ആഫ്രിക്കയും.. മൂന്ന് തവണ തുടര്‍ച്ചയായി കിരീടം നേടുക എന്ന ലക്ഷ്യവുമായി ഓസ്‌ട്രേലിയ.. ഒരിക്കല്‍ കൂടി കപ്പ് ദ്വീപിലേയ്‌ക്ക് കൊണ്ടുവരാന്‍ ശ്രീലങ്കയും..&lt;br /&gt;&lt;br /&gt;സെമിഫൈനല്‍ ആവേശമുണര്‍ത്തും എന്ന പ്രതീക്ഷയില്‍ നഷ്‌ടബോധത്തോടെ ഒരിന്ത്യക്കാരന്‍..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6189697450828457858-3712562266319793223?l=strikerate.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://strikerate.blogspot.com/feeds/3712562266319793223/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6189697450828457858&amp;postID=3712562266319793223' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/3712562266319793223'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/3712562266319793223'/><link rel='alternate' type='text/html' href='http://strikerate.blogspot.com/2007/04/blog-post_18.html' title='നാലു ടീമുകള്‍..'/><author><name>Balu..,..ബാലു</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_Hw_vIpz9kLE/SNJXOpbpoiI/AAAAAAAABNw/rAG-DEJO9Fo/S220/me+3.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6189697450828457858.post-1760861475072816704</id><published>2007-04-03T08:01:00.000-07:00</published><updated>2007-04-03T08:02:48.451-07:00</updated><title type='text'>ലോകകപ്പ് വിശേഷങ്ങള്‍ക്ക് ഒരു ഇടവേള... :(</title><content type='html'>തിരക്ക് മൂലം ഇന്നലെ വരാന്‍ കഴിഞ്ഞില്ല. എന്റെ പരീക്ഷാതീയതി വന്നു. ഏപ്രില്‍ 12ന് തുടങ്ങും. അതുകൊണ്ട് സ്‌റ്റമ്പ്‌ഡ് താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കുകയാണ്. ഏപ്രില്‍ 18 മുതല്‍ കളിയുടെ വിശേഷങ്ങളുമായി മടങ്ങിയെത്താം.. വായനക്കാര്‍ ക്ഷമിക്കുമല്ലോ??&lt;br /&gt;&lt;br /&gt;സ്‌നേഹപൂര്‍വ്വം,&lt;br /&gt;&lt;br /&gt;ബാലു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6189697450828457858-1760861475072816704?l=strikerate.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://strikerate.blogspot.com/feeds/1760861475072816704/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6189697450828457858&amp;postID=1760861475072816704' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/1760861475072816704'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/1760861475072816704'/><link rel='alternate' type='text/html' href='http://strikerate.blogspot.com/2007/04/blog-post.html' title='ലോകകപ്പ് വിശേഷങ്ങള്‍ക്ക് ഒരു ഇടവേള... :('/><author><name>Balu..,..ബാലു</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_Hw_vIpz9kLE/SNJXOpbpoiI/AAAAAAAABNw/rAG-DEJO9Fo/S220/me+3.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-6189697450828457858.post-6921716624408539877</id><published>2007-03-31T23:33:00.001-07:00</published><updated>2007-03-31T23:49:53.685-07:00</updated><title type='text'>ലോകകപ്പ് വിശേഷങ്ങള്‍</title><content type='html'>പ്രിയപ്പെട്ട വായനക്കാരെ, കുറച്ച് നാളത്തേയ്‌ക്ക് സ്‌റ്റമ്പ്‌ഡ് മുടങ്ങിയതില്‍ ഖേദിക്കുന്നു.  പ്രധാനമായും രണ്ട് കാരണങ്ങളാണ് അതിനു പിന്നില്‍ ഉള്ളത്. ഒന്ന്, ഞാന്‍ ബി.എസ്.എന്‍.എല്ലിന്റെ ബ്രോഡ്‌ബാന്റ് കണക്ഷന്‍ വഴി നെറ്റില്‍ കയറുന്ന ഒരാളാണ്. മാസം അവര്‍ അനുവദിച്ചു തരുന്ന ലിമിറ്റ് വെച്ച്  ജീവിച്ചു പോവുന്നു.. ആ ലിമിറ്റ് തീര്‍ന്നുപോയി എന്നത് ഒരു കാരണം. പക്ഷെ, ലിമിറ്റ് കഴിഞ്ഞില്ലായിരുന്നു എങ്കിലും എനിക്കിങ്ങോട്ട് കയറാന്‍ പറ്റുമോ എന്ന് സംശയമായിരുന്നു. പഠനകാര്യങ്ങളുടെ തിരക്കിലായിരുന്നു ഞാന്‍.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 0);"&gt;ലോകകപ്പ് വിശേഷങ്ങള്‍&lt;/span&gt;&lt;br /&gt;&lt;br /&gt;പത്രങ്ങളിലൂടെയും ടീവിയിലൂടെയും എല്ലാവരും വിശേഷങ്ങളൊക്കെ അറിയുന്നുണ്ടാകുമല്ലോ.. സൂപ്പര്‍ 8 മത്സരങ്ങള്‍ തുടങ്ങിയതോടെ കപ്പിന് ഒരു പുതിയ ഉണര്‍വ് ലഭിച്ചിട്ടുണ്ട്. കാണികള്‍ കൂടുതലായി വരുന്നുമുണ്ട്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും അസാന്നിധ്യം ലോകകപ്പിന്റെ തിളക്കം കുറച്ചതായും അനുഭവപ്പെടുന്നില്ല. കൂടുതല്‍ വിവരണങ്ങള്‍ നല്‍കുന്നില്ല. സൂപ്പര്‍ 8 ഘട്ടത്തിലെത്തിയ ടീമുകളും അവര്‍ക്കുള്ള പോയിന്റും:&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;&lt;span style="color: rgb(51, 102, 255); font-weight: bold;"&gt;                                      &lt;span style="color: rgb(153, 51, 153);"&gt;    കളി       , ജയം,     സമനില,   തോല്‍‌വി,  പോയിന്റ്, എന്ന ക്രമത്തില്‍&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="color: rgb(153, 51, 153); font-weight: bold;"&gt;ഓസ്‌ട്രേലിയ                         2            2               0             0                 6&lt;/span&gt;&lt;br /&gt;&lt;span style="color: rgb(153, 51, 153); font-weight: bold;"&gt;ന്യൂസിലാന്റ്                             1            1                0             0                 4&lt;/span&gt;&lt;br /&gt;&lt;span style="color: rgb(153, 51, 153); font-weight: bold;"&gt;ശ്രീലങ്ക                                   1 0                0             1                 2&lt;/span&gt;&lt;br /&gt;&lt;span style="color: rgb(153, 51, 153); font-weight: bold;"&gt;ഇംഗ്ലണ്ട്                                  1            1                0 0                 2&lt;/span&gt;&lt;br /&gt;&lt;span style="color: rgb(153, 51, 153); font-weight: bold;"&gt;ദ.ആഫ്രിക്ക                            1            1                0 0                 2&lt;/span&gt;&lt;br /&gt;&lt;span style="color: rgb(153, 51, 153); font-weight: bold;"&gt;വെസ്‌റ്റ് ഇന്‍ഡീസ്                2 0                0             2                 2&lt;/span&gt;&lt;br /&gt;&lt;span style="color: rgb(153, 51, 153); font-weight: bold;"&gt;അയര്‍ലണ്ട്                            1            0                0 1                 0&lt;/span&gt;&lt;br /&gt;&lt;span style="color: rgb(153, 51, 153); font-weight: bold;"&gt;ബംഗ്ലാദേശ്                            1            0                0 1                 0&lt;/span&gt;&lt;br /&gt;&lt;br /&gt;ഇന്നലെ ബംഗ്ലാദേശിനെ നിലം തൊടാതെ പറപ്പിച്ച ഓസീസ് എതിരാളികളോട് കരുതിയിരുന്നോ എന്ന സൂചനയാണ് നല്‍കുന്നത്. മഴ മൂലം 22 ഓവറായി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശിന്റെ സ്‌കോര്‍ 8 ഓവറോളം ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്‌ടം കൂടാതെ ഓസീസ് മറികടന്നു. ഗില്‍ക്രിസ്‌റ്റ് അര സെഞ്ച്വറി നേടി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6189697450828457858-6921716624408539877?l=strikerate.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://strikerate.blogspot.com/feeds/6921716624408539877/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6189697450828457858&amp;postID=6921716624408539877' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/6921716624408539877'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/6921716624408539877'/><link rel='alternate' type='text/html' href='http://strikerate.blogspot.com/2007/03/blog-post_8316.html' title='ലോകകപ്പ് വിശേഷങ്ങള്‍'/><author><name>Balu..,..ബാലു</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_Hw_vIpz9kLE/SNJXOpbpoiI/AAAAAAAABNw/rAG-DEJO9Fo/S220/me+3.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6189697450828457858.post-5121163624402846774</id><published>2007-03-20T06:54:00.000-07:00</published><updated>2007-03-20T07:01:58.262-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ടീം ഇന്ത്യ - ഇനിയെന്ത്???</title><content type='html'>ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യയ്‌ക്ക് ഇന്നലെ ബെര്‍മുഡയോട് നേടിയ മികച്ച വിജയം പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ശ്രീലങ്കയോടുള്ള മത്സരം ജയിച്ചേ തീരൂ എന്നത് ലോകകപ്പില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം പ്രയാസകരമാക്കുന്നു. എന്താണ് നമ്മുടെ സാധ്യതകള്‍?? അടുത്ത റൌണ്ടിലേയ്‌ക്ക് നമുക്ക് കടക്കാന്‍ കഴിയുമോ?? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന് നമുക്ക് ഇരുപത്തിമൂന്നാം തീയതി വരെ കാത്തിരിക്കണം. എന്നിരുന്നാലും എന്തൊക്കെ ചെയ്‌താല്‍ നമുക്ക് അടുത്ത റൌണ്ട് സ്ഥാനം ഉറപ്പിക്കാം എന്ന് ഒരു അവലോകനം..&lt;br /&gt;&lt;br /&gt;രണ്ടാം റൌണ്ടിലെത്താന്‍ നമുക്ക് ആദ്യം ചെയ്യേണ്ടത് ലങ്കയെ തോല്‍‌പ്പിക്കുകയാണ്. ആ മത്സരം തോറ്റാല്‍ നമ്മുടെ സാധ്യതകള്‍ ഏതാണ്ട് അസ്‌തമിക്കും. ശ്രീലങ്കയോട് നമ്മള്‍ ജയിച്ചാല്‍ 98% നമ്മള്‍ അടുത്ത റൌണ്ടിലെത്തുമെന്ന് കരുതാം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(102, 0, 0);"&gt;ടീം ഇന്ത്യ - ശക്തി&lt;/span&gt;&lt;br /&gt;&lt;br /&gt;ഇതിന് മുമ്പ് പറഞ്ഞിട്ടുള്ളതാണ്, ബാറ്റിങ്ങാണ് ഇന്ത്യയുടെ ശക്തി. വിരേന്ദര്‍ സെവാഗ് ഫോമിലേയ്‌ക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ തന്നത് ബാറ്റിങ്ങ് ലൈനപ്പിന് കൂടുതല്‍ കരുത്ത് പകരുന്നു. ഗാംഗുലിയും യുവ്‌രാജും സ്ഥിരതയുള്ള പ്രകടനം കാഴ്‌ച വെയ്‌ക്കുന്നതും സച്ചിന്‍ റണ്‍സ് കണ്ടെത്തിയതും നമുക്ക് നല്ലതാണ്. ദുര്‍ബലരായ ബെര്‍മുഡയ്‌ക്കെതിരെയാണ് ഈ നേട്ടങ്ങള്‍ എന്നത് കൊണ്ട് അവയെ കുറച്ച് കാണാന്‍ ആവില്ല. പന്തിന്റെ ലൈന്‍ മനസിലാക്കുന്നതിലും കൃത്യമായി ടൈം ചെയ്യുന്നതിലും സെവാഗടക്കമുള്ള ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ വിജയിച്ചു. 50 ഓവറില്‍ 413 റണ്‍സ് നേടിയത് ആത്മവിശ്വാസവും നേടി കൊടുത്തിരിക്കും. ഇന്ത്യന്‍ ബാറ്റിങ്ങ് നിരയേ ഒന്നു പരിശോധിക്കാം.&lt;br /&gt;&lt;br /&gt;സെവാഗ് : ബംഗ്ലാദേശുമായുള്ള മത്സരത്തിലെ മോശം പ്രകടനം വീരുവിന്റെ കരിയറിന് തന്നെ ഭീഷണിയായിരുന്നു. ഒരവസാന അവസരം എന്ന നിലയിലാണ് ബെര്‍മുഡയ്‌ക്കെതിരായ മത്സരത്തില്‍ ടീമിലെടുത്തത് തന്നെ. ആദ്യം രണ്ട് മൂന്ന് പന്തുകള്‍ കളിക്കാന്‍ പാടുപെട്ടെങ്കിലും ആദ്യ ബൌണ്ടറി സെവാഗിന് ആത്മവിശ്വാസം പകര്‍ന്നു നല്‍കിയിരിക്കും. മുഖം ഒന്നു തെളിഞ്ഞത് അതിന് സൂചനയാണ്. പന്ത് നല്ല പോലെ ടൈം ചെയ്‌ത വീരു ഗ്യാപ്പുകള്‍ കണ്ടെത്തുന്നതിലും വിജയിച്ചു. 13 ഫോറുകള്‍ അതിന് തെളിവാണ്. അതുകൊണ്ട് മോശം ടീമിനോടുള്ള മികച്ച പ്രകടനമായി ആ സെഞ്ച്വറിയെ നിസാരമാക്കരുത്.&lt;br /&gt;&lt;br /&gt;ഗാംഗുലി : രണ്ട് കളിയിലും നന്നായി കളിച്ച ഗാംഗുലി നേരിടുന്ന പ്രധാന പരാതി ഇഴഞ്ഞ് നീങ്ങുന്ന ഇന്നിങ്ങ്സ് എന്നതാണ്. രണ്ട് കളികളുടേയും സാഹചര്യം വെച്ച് ഗാംഗുലിയുടെ ഇന്നിങ്ങ്സിനെ താരതമ്യപ്പെടുത്തുമ്പോള്‍ അതിനുള്ള കാരണം മനസിലാവും. ആദ്യ മത്സരത്തില്‍ ഒരു വശത്ത് ബാറ്റിങ്ങ് തകര്‍ച്ചയും മറുവശത്ത് കൃത്യതയുള്ള ബോളിങ്ങും ഗാംഗുലിയെ വന്‍ഷോട്ടുകള്‍ കളിക്കുന്നതില്‍ നിന്നും തടഞ്ഞു. രണ്ടാം മത്സരത്തില്‍ സെവാഗിനൊപ്പം ഇന്നിങ്ങ്സ് കെട്ടിപ്പൊക്കുകയായിരുന്നു ഗാംഗുലിയുടെ ദൌത്യം. ഒരു വശത്ത് സെവാഗ് നല്ല വേഗത്തില്‍ റണ്‍സ് നേടുമ്പോള്‍ അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ ക്ഷമയോടെയാണ് ഗാംഗുലി നീങ്ങിയത്. സെവാഗ് പുറത്തായ ശേഷം ധോണി വന്ന് ചുവടുറപ്പിക്കുന്ന നേരത്ത് ഗാംഗുലി വമ്പന്‍ ഷോട്ടുകള്‍ കളിച്ചിരുന്നു. മറുവശത്തുള്ള ബാറ്റ്‌സ്‌മാന് സമര്‍ദ്ദം ഒഴിവാക്കുകയായിരുന്നു “ദാദ”യുടെ ജോലി. അതിലദ്ദേഹം വിജയിച്ചു.&lt;br /&gt;&lt;br /&gt;യുവ്‌രാജ് : ലോകകപ്പിന് മുമ്പ് പരുക്ക് മൂലം ടീമിലേയ്‌ക്ക് കയറുമോ എന്ന് സംശയിക്കപ്പെട്ടിരുന്ന “യുവി” ഇപ്പോള്‍ ഇന്ത്യന്‍ മധ്യനിരയിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. രണ്ട് മത്സരത്തിലും വേഗം റണ്‍സ് സ്‌കോര്‍ ചെയ്‌ത യുവി മധ്യനിരയ്‌ക്ക് കരുത്തേകുന്നു.&lt;br /&gt;&lt;br /&gt;സച്ചിനും ദ്രാവിഡും : ആദ്യ മത്സരത്തിലേ പരാജയം കഴിഞ്ഞ ദിവസം സച്ചിന്റെ ഇന്നിങ്ങ്സില്‍ കണ്ടതേയില്ല. സച്ചിന്റെയും ദ്രാവിഡിന്റെയും പ്രത്യേകതയും അതു തന്നെയാണ്. ഏതു നിമിഷവും റണ്‍ നേടാവുന്ന ബാറ്റുകളാണ് അവ.&lt;br /&gt;&lt;br /&gt;ധോണി : ഇന്നലെ നല്ലൊരു തുടക്കം കിട്ടിയിട്ടും അത് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാഞ്ഞത് ധോണിയെ നിരാശപ്പെടുത്തിയിരിക്കും. എന്നാലും ധോണിയും അത്ര മോശം ഫോമിലൊന്നുമല്ല.&lt;br /&gt;&lt;br /&gt;ഉത്തപ്പ : രണ്ട് മത്സരങ്ങളിലും കാര്യമായൊന്നും ചെയ്യാന്‍ കഴിയാഞ്ഞത് ഉത്തപ്പയുടെ ആത്മവിശ്വാസത്തെ ബാധിച്ചിരിക്കാനിടയുണ്ട്. പരാജയമായിരുന്നെങ്കിലും നേരിട്ട അധികം പന്തുകളും “മിഡില്‍” ചെയ്യാന്‍ ഉത്തപ്പയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഏകാഗ്രതക്കുറവാണ് പ്രധാന പ്രശ്‌നം. ഓഫ് സ്‌റ്റമ്പിന് പുറത്ത് പോവുന്ന പന്തുകളില്‍ അനാവശ്യമായി ബാറ്റ് വെച്ചാണ് രണ്ടിന്നിങ്ങ്സിലും ഉത്തപ്പ പുറത്തായത്. അല്‍‌പം കൂടി ശ്രദ്ധിച്ചാല്‍ മികവു കാട്ടാം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(102, 0, 0);"&gt;ടീം ഇന്ത്യ - ദൌര്‍ബല്യം&lt;/span&gt;&lt;br /&gt;&lt;br /&gt;കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ബോളിങ്ങും ഫീല്‍ഡിങ്ങും ഇന്ത്യയുടെ പോരായ്‌മയാണ്. സഹീര്‍ ഖാന്‍ വിക്കറ്റ് നേടുന്നുണ്ടെങ്കിലും ആദ്യ ഓവറുകളില്‍ വേണ്ട “ഫയര്‍പവര്‍” കുറവാണ്. അഗാര്‍ക്കര്‍ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി. മുനാഫ് പട്ടേല്‍ ലൈനും ലെങ്ങ്തും കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിലും ശ്രീലങ്കയോട് കളിക്കുമ്പോള്‍ കുറച്ച് കൂടി വേഗത ആവശ്യമായി വരും. ബോളിങ്ങ് താളം തെറ്റാതെ മുനാഫ് ആ ഭാഗം കൂടി നന്നാക്കിയാല്‍ ഇന്ത്യയ്‌ക്ക് നല്ല പ്രതീക്ഷ ഉണ്ട്. കുംബ്ലെ തന്നെയാണ് ഇന്ത്യയുടെ മികച്ച ബോളര്‍. അനുഭവസമ്പത്ത് ശ്രീലങ്കയ്‌ക്കെതിരെ നന്നായി വിനിയോഗിക്കാന്‍ കുംബ്ലെയ്‌ക്ക് കഴിഞ്ഞേക്കും.&lt;br /&gt;&lt;br /&gt;കളിക്കാന്‍ അവസരം കിട്ടിയില്ലെങ്കിലും ശ്രീശാന്തും പത്താനും നല്ല ആയുധങ്ങളാണ്. പത്താന്റെ സേവനം ഒരു ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും ഉപയോഗിക്കാമെന്നിരിക്കേ അഗാര്‍ക്കറിന് പകരം ഒരവസരം നല്‍കാവുന്നതാണ്. പക്ഷെ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടാല്‍ ലോകകപ്പില്‍ നിന്ന് തന്നെ പുറത്താവും എന്നത് ഇന്ത്യയ്‌ക്ക് മേല്‍ സമര്‍ദ്ദം കൂട്ടുന്നു.&lt;br /&gt;&lt;br /&gt;ഇനി ഇന്ത്യയ്‌ക്ക് രണ്ടാം റൌണ്ടിലെത്താനുള്ള സാധ്യതകളിലേയ്‌ക്ക്..&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://bp3.blogger.com/_Hw_vIpz9kLE/Rf_oY3priKI/AAAAAAAAABE/WXD0U80T5s4/s1600-h/point.jpg"&gt;&lt;img style="margin: 0px auto 10px; display: block; text-align: center; cursor: pointer;" src="http://bp3.blogger.com/_Hw_vIpz9kLE/Rf_oY3priKI/AAAAAAAAABE/WXD0U80T5s4/s320/point.jpg" alt="" id="BLOGGER_PHOTO_ID_5044005621631518882" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 153);"&gt;സാധ്യത - 1 ഇന്ത്യ ശ്രീലങ്കയെ തോല്‍‌പ്പിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;അങ്ങനെ സംഭവിച്ചാല്‍ പിന്നെയൊന്നും നോക്കാനില്ല എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യ ലങ്കയെ തോല്‍‌പ്പിക്കുകയും ( വലിയ മാര്‍ജിന്‍ വേണമെന്നില്ല ) രണ്ടാം റൌണ്ടിലെത്താതിരിക്കുകയും ചെയ്യണമെങ്കില്‍ അത്ഭുതം സംഭവിക്കണം.&lt;br /&gt;&lt;br /&gt;ഇന്ത്യ ജയിച്ചു എന്നിരിക്കട്ടെ. ബംഗ്ലാദേശ് ബെര്‍മുഡയെ തോല്‍‌പ്പിക്കുകയാണെങ്കില്‍ തന്നെയും ഇന്ത്യ തോല്‍‌പ്പിച്ചതിനേക്കാള്‍ വലിയ മാര്‍ജിനില്‍ അവര്‍ വിജയിക്കുമെന്ന് കരുതാന്‍ വയ്യ. ഇന്നലത്തെ വിജയത്തോടെ നെറ്റ് റണ്‍‌റേറ്റില്‍ ബംഗ്ലാദേശിനേക്കാള്‍ ഏറെ മുന്നിലായി ഇന്ത്യ. അതുകൊണ്ട് തന്നെ നെറ്റ് റണ്‍‌റേറ്റ് റൂള്‍ പ്രകാരം നമ്മള്‍ രണ്ടാം റൌണ്ടില്‍ കടക്കും.&lt;br /&gt;&lt;br /&gt;ഇനി അഥവാ ബംഗ്ലാദേശ് ബെര്‍മുഡയോട് തോറ്റാല്‍ പിന്നെ റണ്‍‌റേറ്റിന്റെ പ്രശ്‌നമൊന്നുമില്ല. നമ്മള്‍ പോയിന്റ് നിലയില്‍ അവരെക്കാള്‍ മുന്നിലായിരിക്കും.&lt;br /&gt;&lt;br /&gt;മറ്റൊരു സാധ്യതയുള്ളത്, ബംഗ്ലാദേശ് ശ്രീലങ്കയേ തോല്‍‌പ്പിക്കുന്നു എന്നതാണ്. എന്നാലും നമ്മളേ അത് ബാധിക്കില്ല. പുറത്താവുന്നത് ശ്രീലങ്കയായിരിക്കുമെന്ന് മാത്രം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 153);"&gt;സാധ്യത - 2 ഇന്ത്യ ശ്രീലങ്കയോട് തോല്‍ക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;ഈ അവസരത്തിലും നമ്മള്‍ പുറത്താവുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. പക്ഷെ സാധ്യത തീരെ കുറവായിരിക്കുമെന്ന് മാത്രം.&lt;br /&gt;&lt;br /&gt;ഇന്ത്യ ലങ്കയോട് തോല്‍ക്കുകയും ബംഗ്ലാദേശ് ലങ്കയോടും ബെര്‍മുഡയോടും തോല്‍ക്കുകയും ചെയ്‌താല്‍ നെറ്റ് റണ്‍‌റേറ്റ് അടിസ്ഥാനത്തില്‍ ഇന്ത്യ അടുത്ത റൌണ്ടിലെത്തും. എന്നാല്‍ ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത തീരെ കുറവാ‍ണ്. ക്രിക്കറ്റ് പ്രവചനാതീതമായ കളിയായത് കൊണ്ട് ഇങ്ങനെയൊരു സാധ്യതയേ പറ്റി പറഞ്ഞു എന്ന് മാത്രം.&lt;br /&gt;&lt;br /&gt;പക്ഷെ മറ്റൊരു ടീമിന്റെ പ്രകടനത്തെ ആശ്രയിച്ച് നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലല്ലോ.. അതു കൊണ്ട് &lt;span style="color: rgb(102, 0, 0); font-weight: bold;"&gt;രണ്ടും കല്‍‌പിച്ച് പൊരുതുക, ലങ്കയെ തോല്‍‌പ്പിക്കുക, ഒരു റണ്ണിനെങ്കിലും.. ഇതാണ് ഇന്ത്യയ്‌ക്ക് മുന്നിലുള്ള വഴി.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6189697450828457858-5121163624402846774?l=strikerate.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://strikerate.blogspot.com/feeds/5121163624402846774/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6189697450828457858&amp;postID=5121163624402846774' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/5121163624402846774'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/5121163624402846774'/><link rel='alternate' type='text/html' href='http://strikerate.blogspot.com/2007/03/blog-post_20.html' title='ടീം ഇന്ത്യ - ഇനിയെന്ത്???'/><author><name>Balu..,..ബാലു</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_Hw_vIpz9kLE/SNJXOpbpoiI/AAAAAAAABNw/rAG-DEJO9Fo/S220/me+3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp3.blogger.com/_Hw_vIpz9kLE/Rf_oY3priKI/AAAAAAAAABE/WXD0U80T5s4/s72-c/point.jpg' height='72' width='72'/><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-6189697450828457858.post-2994390704768389352</id><published>2007-03-19T05:42:00.000-07:00</published><updated>2007-03-19T05:46:42.595-07:00</updated><category scheme='http://www.blogger.com/atom/ns#' term='റിപ്പോര്‍ട്ട്'/><title type='text'>ലോകകപ്പ് - ആറാം ദിവസം</title><content type='html'>അട്ടിമറികളുമായി ലോകകപ്പിന്റെ അഞ്ചാം ദിവസം കടന്നു പോയി. ആദ്യ മത്സരം തോറ്റ ഇന്ത്യയ്‌ക്ക് മുന്നോട്ടുള്ള പ്രയാണം ബുദ്ധിമുട്ടേറിയതായപ്പോള്‍ പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്താവുന്ന ആദ്യ ടീമായി.&lt;br /&gt;&lt;br /&gt;ആറാം ദിവസം ലോകകപ്പില്‍ ഓസ്‌ട്രേലിയ ഹോളണ്ടിനേയും ഇംഗ്ലണ്ട് കാനഡയേയും തോല്‍‌പിച്ചു. എന്നാല്‍ മത്സരങ്ങളേക്കാള്‍ വാര്‍ത്തയായത് പാക്ക് കോച്ച് ബോബ് വൂമറുടെ നിര്യാണമാണ്. ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കിടന്ന വൂമറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.&lt;br /&gt;&lt;br /&gt;ലോകകപ്പില്‍ നിന്നും പുറത്തായ പാകിസ്ഥാന്‍ ടീം ക്യാപ്‌റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ് ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(102, 0, 0);"&gt;ഓസ്‌ട്രേലിയ  V/s  ഹോളണ്ട്&lt;/span&gt;&lt;br /&gt;&lt;br /&gt;അവസാന്‍ പത്തോവറില്‍ 130 റണ്‍സ് വാരിക്കൂട്ടിയ ഓസീസ് ഹോളണ്ടിനെ നിഷ്‌പ്രയാസം മറികടന്നു. ഇതോടെ ഓസീസ് സൂപ്പര്‍ എയിറ്റിലേയ്‌ക്ക് കടക്കുന്ന ആദ്യ ടീമായപ്പോള്‍ ഹോളണ്ട് ലോകകപ്പില്‍ നിന്നും പുറത്തായി.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(153, 51, 153); font-weight: bold;"&gt;സ്‌കോര്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(153, 51, 153); font-weight: bold;"&gt;ഓസ്‌ട്രേലിയ 50 ഓവറില്‍ 358/5&lt;/span&gt;&lt;br /&gt;&lt;span style="color: rgb(153, 51, 153); font-weight: bold;"&gt;ഹോളണ്ട് 26.5 ഓവറില്‍ 129.&lt;/span&gt;&lt;br /&gt;&lt;br /&gt;മത്സരത്തെ പറ്റി കാര്യമായ വിവരണത്തിന്റെ ആവശ്യമില്ല. ഓസീസിന് മുന്നില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനുള്ള ശേഷിയൊന്നും ഹോളണ്ടിനില്ലായിരുന്നു. അതു കൊണ്ട് തികച്ചും ഏകപക്ഷീയമായ മത്സരമായിരുന്നു ഇത്.&lt;br /&gt;&lt;br /&gt;ടോസ് നേടിയ ഓസീസ് ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങ്ങ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ദ.ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ബാറ്റ്‌സ്‌മാന്മാര്‍ക്ക് ഒരു പരിശീലനം നല്‍കുകയായിരുന്നു പോണ്ടിങ്ങിന്റെ ലക്ഷ്യം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;എടുത്ത് പറയേണ്ടത് ഓസീസ് മധ്യനിര ബാറ്റ്‌സ്‌മാന്‍ ബ്രാഡ് ഹോഡ്‌ജിന്റെ സെഞ്ച്വറി മാത്രം. അവസാന ഓവറുകളില്‍ ഹോളണ്ട് ബോളര്‍മാരെ അടിച്ചു തകര്‍ത്ത ഹോഡ്‌ജ് 89 പന്തില്‍ 123 റണ്‍സ് നേടി. അവസാന 53 റണ്‍സ് നേടാന്‍ ഹോഡ്‌ജിന് 17 പന്തുകളേ വേണ്ടി വന്നുള്ളു. മൈക്കിള്‍ ക്ലാര്‍ക്ക് ഹോഡ്‌ജിന് നല്ല പിന്തുണ നല്‍കി. ക്ലാര്‍ക്ക് 85 പന്തില്‍ 93 റണ്‍സ് നേടി പുറത്താവാതെ നിന്നു.&lt;br /&gt;&lt;br /&gt;മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോളണ്ട് പൊരുതാന്‍ പോലുമാവാതെ കീഴടങ്ങി. ദ.ആഫ്രിക്കയുമായുള്ള മത്സരത്തിലെ “സിക്‍സര്‍ വീരന്‍” വാന്‍ ബംഗ് 33 റണ്‍സ് നേടി ടോപ് സ്‌കോററായി.&lt;br /&gt;&lt;br /&gt;കളിയുടെ കാര്യത്തില്‍ ഹോളണ്ട് ഒരിക്കലും ഓസീസിന് ഒരെതിരാളിയായിരുന്നില്ല. 229 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങി അവര്‍ ലോകകപ്പില്‍ നിന്നും പുറത്തേയ്‌ക്കുള്ള വഴി കണ്ടു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(102, 0, 0);"&gt;ഇംഗ്ലണ്ട്  V/s  കാനഡ&lt;/span&gt;&lt;br /&gt;&lt;br /&gt;മത്സരത്തെക്കാളേറെ കളിക്കളത്തിന് പുറത്ത് നടന്ന കാര്യങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച മത്സരത്തില്‍ കാനഡയോട് അല്‍‌പം വിയര്‍പ്പൊഴുക്കിയാണെങ്കിലും ഇംഗ്ലണ്ട് ജയിച്ചു. അച്ചടക്കമില്ലാതെ പെരുമാറിയതിന് വൈസ്‌ക്യാപ്‌റ്റന്‍ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്‌ടപെടുത്തിയ ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്ലിന്റോഫിനെ കുറിച്ചായിരുന്നു ഏറെ ചര്‍ച്ച.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 153);"&gt;സ്‌കോര്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 153);"&gt;ഇംഗ്ലണ്ട് 50 ഓവറില്‍ 279/6.&lt;/span&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 153);"&gt;കാനഡ 50 ഓവറില്‍ 228/7.&lt;/span&gt;&lt;br /&gt;&lt;br /&gt;ടോസ് നേടിയ കാനഡ ക്യാപ്‌റ്റന്‍ ജോണ്‍ ഡേവിസണ്‍ ഫീല്‍ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ്ങ് വിക്കറ്റിന് 101 റണ്‍സ് ചേര്‍ത്ത ഇംഗ്ലണ്ട് പക്ഷെ മികച്ച തുടക്കം കൂറ്റന്‍ സ്‌കോറില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. അവസാനനിമിഷം പോള്‍ കൊളിന്‍‌വുഡും പോള്‍ നിക്‍സണും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ 279ല്‍ എത്തിച്ചത്. കൊളിന്‍‌വുഡ് 48 പന്തില്‍ 62 റണ്‍സ് നേടി. 66 റണ്‍സ് നേടിയ എഡ് ജോയിസ് ടോപ്‌സ്‌കോററായെങ്കിലും അത്ര തിളക്കമുള്ളതായിരുന്നില്ല ആ ഇന്നിങ്ങ്സ്.&lt;br /&gt;&lt;br /&gt;17 ഓവറില്‍ 65 റണ്‍സിന് 4 വിക്കറ്റ് നഷ്‌ടപ്പെട്ട കാനഡ തിരിച്ചടിക്കുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ മധ്യനിരയില്‍ അല്‍‌പം പോരാട്ടവീര്യം കാണിച്ച കനേഡിയന്‍ ബാറ്റ്‌സ്‌മാന്മാര്‍ കളി ആവേശകരമാക്കി. കാനഡയ്‌ക്ക് വേണ്ടി ആസിഫ് മുല്ല 60 പന്തില്‍ 58 റണ്‍സ് നേടി. മുപ്പത്തിയഞ്ചാം ഓവറില്‍ മുല്ല പുറത്തായത് കാനഡയുടെ റണ്‍‌റേറ്റിനെ ബാധിച്ചു.&lt;br /&gt;&lt;br /&gt;ഇംഗ്ലണ്ടിന്റെ ഈ ലോകകപ്പിലെ പ്രകടനം അത്ര മെച്ചമല്ല. ഗ്രൂപ്പില്‍ ഇനി കെനിയയാണ് എതിരാളികള്‍ എന്നത് ഇംഗ്ലണ്ടിന് ആശ്വാസമാണെങ്കിലും ഏതു നിമിഷവും തിരിച്ചടിക്കാന്‍ കെല്‍‌പുള്ളവരാണ് കെനിയ എന്ന സത്യം ഇംഗ്ലണ്ട് മറക്കാനിടയില്ല. അയര്‍ലണ്ടിനും ബംഗ്ലാദേശിനും സാധിക്കുമെങ്കില്‍ കെനിയയ്‌ക്കും ചിലതൊക്കെ സാധിക്കും.. ഫലത്തില്‍ ഒരു മരണഗ്രൂപ്പ് തന്നെയാണ് ഇംഗ്ലണ്ടിന്റേത്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 153);"&gt;ഇന്നത്തെ മത്സരങ്ങള്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 153);"&gt;ഇന്ത്യ  V/s  ബെര്‍മുഡ&lt;/span&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 153);"&gt;വെസ്‌റ്റ് ഇന്‍ഡീസ്  V/s  സിംബാബ്‌വെ &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6189697450828457858-2994390704768389352?l=strikerate.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://strikerate.blogspot.com/feeds/2994390704768389352/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6189697450828457858&amp;postID=2994390704768389352' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/2994390704768389352'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/2994390704768389352'/><link rel='alternate' type='text/html' href='http://strikerate.blogspot.com/2007/03/blog-post_19.html' title='ലോകകപ്പ് - ആറാം ദിവസം'/><author><name>Balu..,..ബാലു</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_Hw_vIpz9kLE/SNJXOpbpoiI/AAAAAAAABNw/rAG-DEJO9Fo/S220/me+3.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6189697450828457858.post-1220381855868033126</id><published>2007-03-18T04:19:00.000-07:00</published><updated>2007-03-18T04:30:39.204-07:00</updated><title type='text'>ഇന്ത്യ എന്തുകൊണ്ട് തോറ്റു???</title><content type='html'>&lt;span style="font-style: italic; color: rgb(153, 51, 153);"&gt;ലോകകപ്പിലെ ഇന്നലത്തെ മത്സരങ്ങളെ കുറിച്ച് എനിക്ക് അധികം എഴുതേണ്ടി വരില്ല എന്നു തോന്നി മുന്‍പോസ്‌റ്റുകളുടെ കമന്റ് കണ്ടപ്പോള്‍. അതു കൊണ്ട് ഇന്ന് ഞാന്‍ കളിയുടെ വിശകലനവുമായല്ല വന്നിരിക്കുന്നത്. ചാനലുകള്‍ ഇതിനോടകം തന്നെ ആഘോഷമാക്കിയ ഒരു ചോദ്യവുമായാണ്..&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 102, 0); font-weight: bold;"&gt;ഇന്ത്യ എന്തുകൊണ്ട് തോറ്റു???&lt;/span&gt;&lt;br /&gt;&lt;br /&gt;ഇന്നലെ കളി കണ്ടതില്‍ നിന്ന് ഒരൊറ്റ ഉത്തരമേ എനിക്ക് പറയാനുള്ളു.. ബംഗ്ലാദേശ് നന്നായി കളിച്ചത് കൊണ്ട് ഇന്ത്യ തോറ്റു.. അത്രതന്നെ. മനോഹരമായ ബോളിങ്ങ് ആയിരുന്നു അവരുടേത്. നമ്മുടെ ബാറ്റ്‌സ്‌മാന്മാരെ കൊണ്ട് കൊള്ളാ‍ഞ്ഞിട്ടാണ് എന്ന രീതിയില്‍ എഴുതിയാല്‍ അത് ബംഗ്ല്ലാദേശ് ബോളര്‍മാരോട് ചെയ്യുന്ന അനീതിയായിരിക്കും. സെവാഗിനെ ഞാന്‍ കൂട്ടുന്നില്ല, പുറത്തായ രീതി അത്ര ഭയങ്കരമായിരുന്നു. ബോളിന്റെ ലൈന്‍ മനസിലാക്കാതെ എന്തിനോ വേണ്ടി ഒരു ഷോട്ട് കളിച്ചത് പോലെ തോന്നി. ബാക്കിയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെല്ലാം പുറത്തായത് കുറഞ്ഞ റണ്‍‌റേറ്റ് സൃഷ്‌ടിച്ച സമര്‍ദ്ദത്തിലാണ്. അതിന് വഴിവെച്ചത് അണുവിട തെറ്റാതെ പന്തെറിഞ്ഞ ബംഗ്ലാദേശ് ബോളര്‍മാരും.&lt;br /&gt;&lt;br /&gt;കളി 25 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ നൂറ്റി പതിനെട്ടോളം പന്തുകള്‍ റണ്ണെടുത്തിരുന്നില്ല. അതായത് വെറും 32 സ്‌കോറിങ്ങ് ഷോട്ടുകള്‍. പേരു കേട്ട ഇന്ത്യന്‍ ബാറ്റിങ്ങ് നിരയെ അങ്ങനെ തളയ്‌ക്കാന്‍ അച്ചടക്കമായിരുന്നു ബംഗ്ലാദേശിന്റെ ആയുധം. ഫീല്‍ഡര്‍മാര്‍ ബോളര്‍മാര്‍ക്ക് നല്ല സപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു. ബംഗ്ലാദേശ് വ്യക്തമായ ഗെയിം‌പ്ലാനോടെയാണ് ഇറങ്ങിയത്. ഗ്രൌണ്ടില്‍ അവയെ പ്രാവര്‍ത്തികമാക്കാനും അവര്‍ക്ക് കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ഇനി ഇന്ത്യന്‍ ബാറ്റിങ്ങ്. ഇഴഞ്ഞ് നീങ്ങി എന്ന് പറയപ്പെടുന്നു. അതിന്റെ പിന്നിലും ബോളര്‍മാര്‍ തന്നെ. &lt;span style="color: rgb(204, 51, 204);"&gt;ആരെങ്കിലും വേണമെന്ന് വെച്ച് റണ്‍സ് നേടാതിരിക്കുമോ??&lt;/span&gt; കിട്ടിയ അവസരത്തിലെല്ലാം ഇന്ത്യ റണ്‍സ് നേടുക തന്നെ ചെയ്‌തു. ഗാംഗുലിയും യുവ്‌രാജും ധോണിയുമടക്കം അഞ്ച് ബാറ്റ്‌സ്‌മാന്മാര്‍ രണ്ട് റണ്‍സ് നേടുന്നതിനിടെ പുറത്തായി. 43 ഓവറില്‍ 158 റണ്‍സ് അത്ര നല്ല സ്‌കോറൊന്നുമല്ല. വേഗം കൂട്ടാനുള്ള ശ്രമത്തില്‍ വിക്കറ്റുകള്‍ വീണു.&lt;br /&gt;&lt;br /&gt;ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യയ്‌ക്ക് ചില്ലറ തെറ്റുകളും പറ്റിയിരുന്നു. ഒന്നാമത് &lt;span style="color: rgb(204, 51, 204);"&gt;ദ്രാവിഡ് പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. &lt;/span&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ബാറ്റിങ്ങ് തിരഞ്ഞെടുക്കാന്‍ ദ്രാവിഡിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍&lt;/span&gt; എന്തൊക്കെയാവും??&lt;br /&gt;&lt;br /&gt;1) &lt;span style="color: rgb(153, 0, 0);"&gt;ഇന്ത്യ ഒരു ബാറ്റിങ്ങ് ടീമാണ്. &lt;/span&gt;ടീമിന്റെ ശക്തി അതിന്റെ ബാറ്റിങ്ങ് തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയില്‍ ഒന്നാണത്. &lt;span style="color: rgb(153, 0, 0);"&gt;ആദ്യം ബാറ്റ് ചെയ്‌ത് കൂറ്റന്‍ സ്‌കോര്‍ നേടിയാല്‍ ബോളര്‍മാര്‍ക്ക് സമര്‍ദ്ദം കുറയും, ബാറ്റ്‌സ്‌മാന്മാര്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാകും.&lt;/span&gt;&lt;br /&gt;&lt;br /&gt;2) &lt;span style="color: rgb(153, 0, 0);"&gt;പിച്ച്.&lt;/span&gt; ഇവിടെയാണ് ദ്രാവിഡിന് പിഴച്ചത്. രാവിലെ &lt;span style="color: rgb(153, 0, 0);"&gt;ആദ്യത്തെ ഒരര - മുക്കാല്‍ മണിക്കൂര്‍ ബോളര്‍മാര്‍ക്ക് അനുകൂലമാകുമെങ്കിലും പിന്നീട് അത് ബാറ്റിങ്ങിനെ തുണയ്‌ക്കും എന്ന് ദ്രാവിഡ് കരുതി. പക്ഷെ പ്രതീക്ഷിച്ചതിലും കൂടുതല്‍ നേരം പിച്ച് ബോളര്‍മാര്‍ക്കൊപ്പം നിന്നു. &lt;/span&gt;സാഹചര്യം മാറിയപ്പോഴേക്കും കളി നമ്മള്‍ കൈവിട്ടിരുന്നു.&lt;br /&gt;&lt;br /&gt;രാവിലെ &lt;span style="color: rgb(204, 51, 204);"&gt;ബോളര്‍മാര്‍ക്കനുകൂലമായ സാഹചര്യത്തില്‍ എന്തിന് സെവാഗിനെ പോലൊരു ഔട്ട്-ഓഫ്-ഫോം ബാറ്റ്സ്‌മാനെ ഓപ്പണറാക്കി&lt;/span&gt;&lt;span style="color: rgb(204, 51, 204);"&gt; &lt;/span&gt;എന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. രണ്ടായിരത്തി ഏഴില്‍ ഏകദിനങ്ങളില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടിയ ഒരു ബോളര്‍ക്കെതിരെയാണ് ദ്രാവിഡ് വീരുവിനെ ഇറക്കിയത്.&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് താളം കണ്ടെത്താന്‍ കുറച്ച് സമയമെടുത്തു. ആ നേരത്തിനുള്ളില്‍ ബംഗ്ലാദേശ് മത്സരം വരുതിയിലാക്കിയിരുന്നു. ആദ്യമേ തന്നെ നടന്ന കടന്നാക്രമണം ബോളര്‍മാരുടെ ആത്മവിശ്വാസം തകര്‍ത്തു.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(204, 51, 204);"&gt;ചുമ്മാ ഭാഗ്യം കൊണ്ടോ ഇന്ത്യക്കാരുടെ കഴിവുകേട് കൊണ്ടോ ജയിച്ചവരല്ല ബംഗ്ലാദേശ്. അവര്‍ കളിച്ച് ജയിച്ചവരാണ്..&lt;/span&gt;&lt;span style="color: rgb(204, 51, 204);"&gt; &lt;/span&gt;അതിനവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇന്ത്യ തോറ്റതില്‍ വ്യക്തിപരമായി സങ്കടമുണ്ടെങ്കിലും, ഒന്നു പറയാതിരിക്കാനാവില്ല..&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;“വെല്‍ഡണ്‍ ബംഗ്ലാദേശ്”&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(102, 102, 102);"&gt;വാല്‍കഷ്‌ണം: കളി തോറ്റതിന് കളിക്കാരുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത് ന്യായീകരിക്കാനാവില്ല. കളിയെ കളിയായി കാണാന്‍ ഇന്ത്യക്കാര്‍ മറക്കുന്നോ?? ധോണിയുടെ വീടിന് നേരെ ഉണ്ടായ ആക്രമണമാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6189697450828457858-1220381855868033126?l=strikerate.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://strikerate.blogspot.com/feeds/1220381855868033126/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6189697450828457858&amp;postID=1220381855868033126' title='38 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/1220381855868033126'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/1220381855868033126'/><link rel='alternate' type='text/html' href='http://strikerate.blogspot.com/2007/03/blog-post_18.html' title='ഇന്ത്യ എന്തുകൊണ്ട് തോറ്റു???'/><author><name>Balu..,..ബാലു</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_Hw_vIpz9kLE/SNJXOpbpoiI/AAAAAAAABNw/rAG-DEJO9Fo/S220/me+3.jpg'/></author><thr:total>38</thr:total></entry><entry><id>tag:blogger.com,1999:blog-6189697450828457858.post-5225756393064640704</id><published>2007-03-17T04:53:00.000-07:00</published><updated>2007-03-17T05:01:36.623-07:00</updated><category scheme='http://www.blogger.com/atom/ns#' term='റിപ്പോര്‍ട്ട്'/><title type='text'>ലോകകപ്പ് - നാലാം ദിവസം</title><content type='html'>ലോകകപ്പ് ക്രിക്കറ്റിന്റെ നാലാം ദിവസം ഇംഗ്ലണ്ടിനെ തോല്‍‌പിച്ച് ന്യൂസിലാന്റും, ഹോളണ്ടിനെ തോല്‍‌പിച്ച് ദ.ആഫ്രിക്കയും കപ്പിലേയ്‌ക്കുള്ള പോരാട്ടത്തിന് തുടക്കമിട്ടു.&lt;br /&gt;&lt;span style="font-weight: bold; color: rgb(102, 0, 0);"&gt;&lt;br /&gt;ഇംഗ്ലണ്ട്  V/s ന്യൂസിലാന്റ്&lt;/span&gt;&lt;br /&gt;&lt;br /&gt;ശക്തമായ ഇംഗ്ലീഷ് മധ്യനിരയിലെ നാലു വിക്കറ്റുകള്‍ - കൊളിന്‍‌വുഡ്, പീറ്റേര്‍സന്‍, ഫ്ലിന്റോഫ്, ഡാല്‍‌റിമ്പിള്‍ - വെറും അഞ്ച് റണ്‍സ് നേടുന്നതിനിടെ വീഴ്ത്തി കീവീസ് തങ്ങളുടെ കരുത്ത് തെളിയിച്ചു. ഒരു ഘട്ടത്തില്‍ 133/3 എന്ന അവസ്ഥയില്‍ നിന്നും 138/7 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിന് എട്ടാം വിക്കറ്റില്‍ ലയാം പ്ലങ്കറ്റും പോള്‍ നിക്‍സണും ചേര്‍ന്ന് നേടിയ അഭേദ്യമായ 71 റണ്‍സിന്റെ കൂട്ടുകെട്ട് സ്‌കോറിന് അല്‍‌പം മാന്യത പകര്‍ന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;സ്‌കോര്‍&lt;/span&gt;  &lt;span style="font-weight: bold; color: rgb(51, 102, 255);"&gt;&lt;br /&gt;&lt;br /&gt;ഇംഗ്ലണ്ട് 50 ഓവറില്‍ 209/7.&lt;/span&gt; &lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;ന്യൂസിലാന്റ് 41 ഓവറില്‍ 210/4.&lt;/span&gt;&lt;br /&gt;&lt;br /&gt;ടോസ് നേടിയ കീവീസ് ക്യാപ്‌റ്റന്‍ സ്‌റ്റീഫന്‍ ഫ്ലെമിങ്ങ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ എഡ് ജോയിസിനെ പുറത്താക്കി ജെയിംസ് ഫ്രാങ്ക്‍ലിന്‍ കീവീസിന് മേല്‍കൈ നേടി കൊടുത്തു. അധികം താമസിയാതെ ഇയാന്‍ ബെല്ലും പുറത്തായി. ഒരറ്റത്ത് ഇംഗ്ലീഷ് ക്യാപ്‌റ്റന്‍ മൈക്കിള്‍ വോഗന്‍ ശ്രദ്ധയോടെ തുടങ്ങിയെങ്കിലും നല്ലൊരു സ്‌കോര്‍ നേടാന്‍ പരാജയപ്പെട്ടു. പതിനാറാം ഓവറില്‍ വോഗന്‍ മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് 52/3 എന്ന അവസ്ഥയിലായിരുന്നു. പരിക്കിന് ശേഷം ടീമില്‍ മടങ്ങിയെത്തിയ കെവിന്‍ പീറ്റേര്‍സണും ഓള്‍‌റൌണ്ടര്‍ പോള്‍ കൊളിന്‍വുഡും ചേര്‍ന്ന് മെല്ലെയാണെങ്കിലും സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 81 റണ്‍സ് ചേര്‍ത്തു. പീറ്റേര്‍സണ്‍ 60 റണ്‍സ് നേടി. കൊളിന്‍‌വുഡ് 31 റണ്‍സും നേടി.&lt;br /&gt;&lt;br /&gt;കീവീസ് ഓള്‍‌റൌണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസിനെ ലേറ്റ് കട്ട് ചെയ്യാനുള്ള കൊളിന്‍‌വുഡിന്റെ ശ്രമം കീപ്പര്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ കൈയ്യില്‍ അവസാനിച്ചു. തുടര്‍ന്ന് ഷെയിന്‍ ബോണ്ടിന്റെ ഊഴമായിരുന്നു. പീറ്റേര്‍സണേയും ഫ്ലിന്റോഫിനേയും അടുത്തടുത്ത പന്തുകളില്‍ മടക്കി ബോണ്ട് ഇംഗ്ലീഷ് മധ്യനിര തകര്‍ത്തു. ഇംഗ്ലണ്ടിന് വേണ്ടി നിക്‍സണ്‍ 42 റണ്‍സും പ്ലങ്കറ്റ് 29 റണ്‍സും നേടി പുറത്താകാതെ നിന്നു.&lt;br /&gt;&lt;br /&gt;മറുപടി ബാറ്റിങ്ങിനിറങ്ങിയ കീവീസിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇംഗ്ലണ്ടിനും കഴിഞ്ഞു. ഓപ്പണര്‍ ലൂ വിന്‍സന്റിനെ ആദ്യ ഓവറില്‍ തന്നെ മടക്കിയയച്ച ജെയിംസ് ആന്‍‌ഡേര്‍സന്‍ താമസിയാതെ ക്യാപ്‌റ്റന്‍ ഫ്ലെമിങ്ങിനേയും മടക്കി. കളിയുടെ രണ്ടാം ഓവറില്‍ റോസ് ടെയ്‌ലറെ പുറത്താക്കാന്‍ ഫ്ലിന്റോഫ് എടുത്ത ക്യാച്ച് ഈ ലോകകപ്പിലെ തന്നെ മികച്ച ക്യാച്ച് ആയിരിക്കും, പ്ലങ്കറ്റിനായിരുന്നു വിക്കറ്റ്. നന്നായി തുടങ്ങിയെങ്കിലും അത് മുതലാക്കാനാവാതെ മക്‍മിലന്‍ മടങ്ങുമ്പോള്‍ കീവീസ് 16 ഓവറില്‍ 72/4.&lt;br /&gt;&lt;br /&gt;തോല്‍‌വി മുന്നില്‍ കണ്ട കീവീസിനായി ഓറവും സ്‌റ്റൈറിസും ഒത്തുചേര്‍ന്നു. അതോടെ ഇംഗ്ലണ്ടിന്റെ&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://bp1.blogger.com/_Hw_vIpz9kLE/RfvXzkNukJI/AAAAAAAAAA0/5FwDipaKbe0/s1600-h/styris.jpg"&gt;&lt;img style="margin: 0pt 0pt 10px 10px; float: right; cursor: pointer;" src="http://bp1.blogger.com/_Hw_vIpz9kLE/RfvXzkNukJI/AAAAAAAAAA0/5FwDipaKbe0/s200/styris.jpg" alt="" id="BLOGGER_PHOTO_ID_5042861488665956498" border="0" /&gt;&lt;/a&gt; പിടി അയഞ്ഞു. 113 പന്തില്‍ നിന്നും 87 റണ്‍സ് നേടി സ്‌റ്റൈറിസും 83 പന്തില്‍ 63 റണ്‍സ് നേടി ഓറവും കീവീസിനെ കൂടുതല്‍ വിക്കറ്റ് നഷ്‌ടം കൂടാതെ വിജയത്തിലെത്തിച്ചു. ജയത്തിന് 60 റണ്‍സ് അകലെ സ്‌റ്റൈറിസ് നല്‍‌കിയ ക്യാച്ച് പീറ്റേര്‍സന്‍ കൈവിട്ടു. മത്സരഫലത്തെ ആ ക്യാച്ച് കാര്യമായി ബാധിക്കാനിടയില്ല. വിക്കറ്റ് നേടാന്‍ കരുത്തുള്ള ഒരു ബോളര്‍ (കീവീസിന് ബോണ്ട് ഉണ്ടായിരുന്നത് പോലെ) ഇംഗ്ലണ്ടിന് ഇല്ലായിരുന്നു. ഈ ലോകകപ്പില്‍ ഇംഗ്ലണ്ട് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയും അതുതന്നെയായിരിക്കും.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(102, 0, 0);"&gt;ദ.ആഫ്രിക്ക V/s ഹോളണ്ട്&lt;/span&gt;&lt;br /&gt;&lt;br /&gt;മഴ മൂലം 40 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ റണ്‍‌മഴയും റെക്കോഡുകളുമായി ദ.ആഫ്രിക്ക ഹോളണ്ടിനെ നാണംകെടുത്തി.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;സ്‌കോര്‍&lt;/span&gt;  &lt;span style="font-weight: bold; color: rgb(51, 102, 255);"&gt;&lt;br /&gt;&lt;br /&gt;ദ.ആഫ്രിക്ക 40 ഓവറില്‍ 353/3.&lt;/span&gt; &lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;ഹോളണ്ട് 40 ഓവറില്‍ 132/9.&lt;/span&gt;&lt;br /&gt;&lt;br /&gt;ടോസ് നേടിയ ഡച്ച് ക്യാപ്‌റ്റന്‍ വാന്‍‌ട്രൂസ്‌റ്റ് ദ.ആഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. രണ്ടാം പന്തില്‍ ഓപ്പണര്‍ ഡിവില്ലിയേര്‍സിനെ പുറത്താക്കിയാണ് ഹോളണ്ട് തുടങ്ങിയത്. ദ.ആഫ്രിക്കയും അവിടെ നിന്നാണ് തുടങ്ങിയത്..! ഡച്ചുകാര്‍ മറക്കാനാഗ്രഹിക്കുന്ന മത്സരമാവും ഇതെന്നതില്‍ സംശയമില്ല.&lt;br /&gt;&lt;br /&gt;ഹെര്‍ഷല്‍ ഗിബ്‌സ് ആയിരുന്നു ഇന്നലത്തെ താരം. ഡച്ച് ലെഗ്‌സ്‌പിന്നര്‍ വാന്‍ബംഗിന്റെ ഒരോവറിലെ എല്ലാ പന്തും സിക്‍സറടിച്ച് ഗിബ്‌സ് റെക്കോഡ് ബുക്കില്‍ കയറിയപ്പോള്‍ 21 പന്തില്‍ നിന്ന് ലോകകപ്പിലെ ഏറ്റവും വേഗതയേറിയ അരസെഞ്ച്വറി തികച്ച ബൌച്ചറിന്റെ ഇന്നിങ്ങ്സും മികവുറ്റ ബാറ്റിങ്ങുമായി സെഞ്ച്വറി നേടിയ ജാക്ക് കാലിസിന്റെ ഇന്നിങ്ങ്സും ശ്രദ്ധയാകര്‍ഷിച്ചില്ല. &lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://bp2.blogger.com/_Hw_vIpz9kLE/RfvYF0NukKI/AAAAAAAAAA8/5SV6Mrw87vg/s1600-h/gibbs.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer;" src="http://bp2.blogger.com/_Hw_vIpz9kLE/RfvYF0NukKI/AAAAAAAAAA8/5SV6Mrw87vg/s200/gibbs.jpg" alt="" id="BLOGGER_PHOTO_ID_5042861802198569122" border="0" /&gt;&lt;/a&gt;ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരത്തിലെ ഏറ്റവും മികച്ച റണ്‍‌റേറ്റിനുള്ള ( 8.82 ) റെക്കോഡ് ദ.ആഫ്രിക്ക സ്വന്തമാക്കി.&lt;br /&gt;&lt;br /&gt;ദ.ആഫ്രിക്കയ്‌ക്ക് വേണ്ടി ക്യാപ്‌റ്റന്‍ ഗ്രെയിം സ്‌മിത്ത് 59 പന്തില്‍ 67 റണ്‍സും ഗിബ്‌സ് 40 പന്തില്‍ 72 റണ്‍സും കാലിസ് 109 പന്തില്‍ 128 റണ്‍സും ബൌച്ചര്‍ 31 പന്തില്‍ 75 റണ്‍സും നേടി. ഇവരെല്ലാവരും കൂടി നേടിയ സിക്‍സറുകളുടെ എണ്ണം (18 ) റെക്കോഡാണ്.&lt;br /&gt;&lt;br /&gt;വിജയം പ്രതീക്ഷിച്ചല്ല ഹോളണ്ട് കളി തുടങ്ങിയത്. പരമാവധി പിടിച്ചുനില്‍ക്കുകയായിരുന്നു അവരുടെ ഉദ്ദേശം. അതിലവര്‍ വിജയിക്കുകയും ചെയ്‌തു. റയാന്‍ ടെന്‍ ഡെഷാ 57 റണ്‍സുമായി ഡച്ച് നിരയില്‍ മികച്ചു നിന്നു.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(153, 0, 0); font-weight: bold;"&gt;മത്സരത്തിലെ റെക്കോഡുകള്‍ ഒറ്റനോട്ടത്തില്‍..&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;ul style="color: rgb(153, 51, 153);"&gt;&lt;li&gt;ഓവറില്‍ എല്ലാ പന്തുകളും സിക്‍സ് അടിക്കുന്നത് ഏകദിനചരിത്രത്തില്‍ ആദ്യം - ഹെര്‍ഷല്‍ ഗിബ്‌സ്.&lt;/li&gt;&lt;li&gt;ഏകദിനത്തില്‍ ഒരോവറില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ ബോളര്‍ - ഡാന്‍ വാന്‍ബംഗ്.&lt;/li&gt;&lt;li&gt;ഒരിന്നിങ്ങ്സില്‍ ഏറ്റവും അധികം സിക്‍സ് അടിക്കുന്ന ടീം (18) - ദ.ആഫ്രിക്ക.&lt;/li&gt;&lt;li&gt;ലോകകപ്പിലെ വേഗമേറിയ അര്‍ധസെഞ്ച്വറി - മാര്‍ക്ക് ബൌച്ചര്‍ - 21 പന്തില്‍ നിന്ന്.&lt;/li&gt;&lt;li&gt;ലോകകപ്പിലെ മികച്ച റണ്‍‌റേറ്റ് - 8.82 - ദ.ആഫ്രിക്ക.&lt;/li&gt;&lt;li&gt;ദ.ആഫ്രിക്കയുടെ ഏറ്റവും വലിയ ഏകദിന വിജയം - 221 റണ്‍സിന്.&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;ഇന്നത്തെ മത്സരം&lt;/span&gt;  &lt;span style="font-weight: bold; color: rgb(51, 102, 255);"&gt;&lt;br /&gt;&lt;br /&gt;ഇന്ത്യ V/s ബംഗ്ലാദേശ്&lt;/span&gt;  &lt;span style="font-weight: bold; color: rgb(51, 102, 255);"&gt;&lt;br /&gt;പാകിസ്ഥാന്‍ V/s അയര്‍ലണ്ട്&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6189697450828457858-5225756393064640704?l=strikerate.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://strikerate.blogspot.com/feeds/5225756393064640704/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6189697450828457858&amp;postID=5225756393064640704' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/5225756393064640704'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/5225756393064640704'/><link rel='alternate' type='text/html' href='http://strikerate.blogspot.com/2007/03/blog-post_17.html' title='ലോകകപ്പ് - നാലാം ദിവസം'/><author><name>Balu..,..ബാലു</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_Hw_vIpz9kLE/SNJXOpbpoiI/AAAAAAAABNw/rAG-DEJO9Fo/S220/me+3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp1.blogger.com/_Hw_vIpz9kLE/RfvXzkNukJI/AAAAAAAAAA0/5FwDipaKbe0/s72-c/styris.jpg' height='72' width='72'/><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-6189697450828457858.post-4752653508536269909</id><published>2007-03-16T06:38:00.000-07:00</published><updated>2007-03-16T07:02:46.963-07:00</updated><category scheme='http://www.blogger.com/atom/ns#' term='റിപ്പോര്‍ട്ട്'/><title type='text'>ലോകകപ്പ് -  മൂന്നാം ദിവസം</title><content type='html'>&lt;span style="font-weight: bold; color: rgb(102, 0, 0);font-size:130%;" &gt;സിംബാബ്‌വെ  V/s  അയര്‍ലണ്ട്&lt;/span&gt;&lt;br /&gt;&lt;br /&gt;ലോകകപ്പില്‍ ഇന്നലെ ചെറിയ ടീമുകളുടെ മത്സരത്തില്‍ സിംബാബ്‌വെയും അയര്‍ലണ്ടും സമനിലയില്‍ പിരിഞ്ഞു. ലോകകപ്പ് ചരിത്രത്തിലെ തന്നെ മൂന്നാമത് “ടൈ”യില്‍ രണ്ടു ടീമുകളും 221 റണ്‍സ് വീതം നേടി.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;സ്‌കോര്‍&lt;/span&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;&lt;br /&gt;അയര്‍ലണ്ട് 50 ഓവറില്‍ 221/9.&lt;/span&gt;  &lt;span style="font-weight: bold; color: rgb(51, 102, 255);"&gt;&lt;br /&gt;&lt;br /&gt;സിംബാബ്‌വെ 50 ഓവറില്‍ 221.&lt;/span&gt;&lt;br /&gt;&lt;br /&gt;ടോസ് നേടിയ സിംബാബ്‌വെ ക്യാപ്‌റ്റന്‍ പ്രോസ്‌പര്‍ ഉത്‌സേയ അയര്‍ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ പോട്ടര്‍ഫീള്‍ഡിനെ പൂജ്യത്തിന് പുറത്താക്കി സിംബാബ്‌വെ ബോളര്‍ ക്രിസ് എം‌പൊഫു ക്യാപ്‌റ്റന്റെ തീരുമാനത്തെ ന്യായീകരിച്ചു.&lt;br /&gt;&lt;br /&gt;എന്നാല്‍ കൂട്ടുകാരനെ പോലെ അത്ര എളുപ്പം കീഴടങ്ങാന്‍ ഐറിഷ് ഓപ്പണര്‍ ജെറെമി ബ്രേ തയ്യാറല്ലായിരുന്നു. 10 ഫോറും 2 സിക്‍സുമടക്കം 137 പന്തില്‍ നിന്നും 115 റണ്‍സ് നേടിയ ബ്രേ ഇന്നിങ്ങ്സില്‍ ഉടനീളം ബാറ്റ് ചെയ്‌തു. ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://bp0.blogger.com/_Hw_vIpz9kLE/RfqewkNukII/AAAAAAAAAAs/FcuJE_QpoN0/s1600-h/brey.jpg"&gt;&lt;img style="margin: 0pt 0pt 10px 10px; float: right; cursor: pointer; width: 174px; height: 170px;" src="http://bp0.blogger.com/_Hw_vIpz9kLE/RfqewkNukII/AAAAAAAAAAs/FcuJE_QpoN0/s200/brey.jpg" alt="" id="BLOGGER_PHOTO_ID_5042517289986855042" border="0" /&gt;&lt;/a&gt; തളരാതെ പൊരുതിയ ബ്രേ തന്നെയായിരുന്നു അവരുടെ ശക്തി.&lt;br /&gt;&lt;br /&gt;മദ്ധ്യ ഓവറുകളില്‍ റണ്‍‌റേറ്റ് നിലനിര്‍ത്താന്‍ ബാറ്റ്സ്‌മാന്മാര്‍ പരാജയപ്പെട്ടെങ്കിലും വാലറ്റക്കാരുമൊത്ത് അവസാനം ബ്രേ നടത്തിയ പോരാട്ടം അയര്‍ലണ്ടിന് പൊരുതാനുള്ള സ്‌കോര്‍ നല്‍കി.&lt;br /&gt;&lt;br /&gt;മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ മെല്ലെയാണെങ്കിലും വിജയത്തിലേയ്‌ക്ക് അടുക്കുകയായിരുന്നു. ഓപ്പണര്‍ വുസി സിബാന്ദയും മദ്ധ്യനിരയില്‍ സ്‌റ്റുവാര്‍ട്ട് മെറ്റ്‌സികെനിയേരിയും അരസെഞ്ച്വറികള്‍ നേടിയപ്പോള്‍ സിംബാബ്‌വെ 46 ഓവര്‍ പിന്നിടുമ്പോള്‍ വിജയത്തിന് വെറും 12 റണ്‍സ് മാത്രം അകലെയായിരുന്നു, നാലു വിക്കറ്റുകള്‍ ശേഷിക്കേ. സിബാന്ദ 84 പന്തില്‍ നിന്നും 67 റണ്‍സും മെറ്റ്സികെനിയേരി 76 പന്തില്‍ 73 റണ്‍സും നേടി.‍&lt;br /&gt;&lt;br /&gt;ഐറിഷ് ക്യാപ്‌റ്റന്‍ ട്രെന്റ് ജോണ്‍സണ്‍ എറിഞ്ഞ നാല്‍‌പത്തിയേഴാം ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അതോടെ സമര്‍ദ്ദത്തിലായ സിംബാബ്‌വെ താരങ്ങള്‍ ജയത്തിന് വേണ്ടി അനാവശ്യ ധൃതി കാണിക്കാന്‍ തുടങ്ങി. ഒരു വശത്ത്  പരിചയസമ്പന്നനായ മെറ്റ്‌സികെനിയേരി ഉണ്ടായിരുന്നെങ്കിലും ഐറിഷ് ബോളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ സിംബാബ്‌വെ റണ്‍സ് നേടാന്‍ വിഷമിച്ചു. കൈവിട്ടു പോയെന്ന് കരുതിയ കളിയില്‍ ഒരു സാധ്യത കണ്ടതോടെ ഐറിഷ് കാണികളും തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;അവസാന ഓവറില്‍ ജയിക്കാന്‍ ഒരു വിക്കറ്റ് അവശേഷിക്കേ 9 റണ്‍സ് വേണ്ടിയിരുന്ന സിംബാബ്‌വെയുടെ പ്രതീക്ഷ മെറ്റ്‌സികെനിയേരിയിലായിരുന്നു. ഓഫ് സ്‌പിന്നര്‍ ആന്‍ഡ്രൂ വൈറ്റ് എറിഞ്ഞ ആ ഓവറിന്റെ ആദ്യ രണ്ട് പന്തുകളിലും രണ്ട് റണ്‍സ് വീതം മെറ്റ്‌സികെനിയേരി സ്വന്തമാക്കി. മൂന്നാം പന്തില്‍ ഒരു റണ്‍. നാലാം പന്തില്‍ പതിനൊന്നാമന്‍ എഡ് റെയ്ന്‍‌സ്‌ഫോഡ് ഒരു റണ്‍ കൂടി നേടി.&lt;br /&gt;&lt;br /&gt;രണ്ട് പന്തില്‍ മൂന്നു റണ്‍സ് വിജയലക്ഷ്യം. അഞ്ചാം പന്ത് മെറ്റ്‌സികെനിയേരി ആഞ്ഞടിച്ചെങ്കിലും നേരെ പോയത് ജോണ്‍സന്റെ കൈകളിലേക്കായിരുന്നു. എന്നാല്‍ ജോണ്‍സണ്‍ ക്യാച്ച് കൈവിട്ടു. ആ തക്കത്തിന് സിംബാബ്‌വെ ബാറ്റ്‌സ്‌മാന്മാര്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍. മെറ്റ്‌സികെനിയേരി പക്ഷെ ആ പന്ത് നഷ്‌ടപ്പെടുത്തി. സ്‌റ്റമ്പിങ്ങിനുള്ള അപ്പീല്‍ മെറ്റ്‌സികെനിയേരി അതിജീവിച്ചെങ്കിലും നോണ്‍ സ്‌ട്രൈക്കര്‍ റെയ്ന്‍‌സ്‌ഫോഡ് റണ്ണൌട്ടായി..! അവിശ്വസിനീയമായതെന്തോ സംഭവിച്ചത് പോലെ സിംബാബ്‌വെ ക്യാപ്‌റ്റന്‍ ഉത്‌സേയ തലയ്‌ക്ക് കൈകൊടുക്കുമ്പോള്‍ ഐറിഷ് താരങ്ങള്‍ ആഘോഷത്തിമിര്‍പ്പിലായിരുന്നു..&lt;br /&gt;&lt;br /&gt;ജയിക്കാമായിരുന്ന കളി അവസാന നിമിഷങ്ങളില്‍ കാണിച്ച അമിതാവേശം മൂലം സമനിലയാക്കി തൃപ്‌തിപ്പെടേണ്ടി വന്ന സിംബാബ്‌വെ താരങ്ങള്‍ക്ക് മത്സരം ദുഃഖകരമായ ഓര്‍മ്മയായി. മറുവശത്ത് അയര്‍ലണ്ടാകട്ടെ തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തില്‍ പരാജയം ഒഴിവാക്കിയതിന്റെ ആഹ്ലാദത്തിലായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടാം റൌണ്ടിലെത്താനും കഴിയും എന്നായിരുന്നു ഐറിഷ് ക്യാപ്‌റ്റന്‍ ജോണ്‍സന്റെ പ്രതികരണം.&lt;br /&gt;&lt;br /&gt;ഈ ലോകകപ്പിലെ ഏറ്റവും ഓര്‍ത്തിരിക്കാവുന്ന മത്സരങ്ങളിലൊന്നാവും ഇത് എന്ന കാര്യത്തില്‍ സംശയമില്ല..&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="font-weight: bold; color: rgb(102, 0, 0);"&gt;ശ്രീലങ്ക  V/s  ബെര്‍മുഡ&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;മികച്ച ക്യാച്ചുകള്‍ എടുത്തെങ്കിലും എളുപ്പമുള്ള “പ്രധാന ക്യാച്ചുകള്‍” നഷ്‌ടപ്പെടുത്തിയത് വഴി ശ്രീലങ്കയോട് 243 റണ്‍സിന്റെ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു തുടക്കക്കാരായ ബെര്‍മുഡയ്‌ക്ക്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;സ്‌കോര്‍&lt;/span&gt;  &lt;span style="font-weight: bold; color: rgb(51, 102, 255);"&gt;&lt;br /&gt;&lt;br /&gt;ശ്രീലങ്ക 50 ഓവറില്‍ 321/6.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;ബെര്‍മുഡ 24.4 ഓവറില്‍ 78.&lt;br /&gt;&lt;br /&gt;&lt;/span&gt;ഭാഗ്യം ശ്രീലങ്കന്‍ ക്യാപ്‌റ്റനൊപ്പമായിരുന്നു ഇന്നലെ. ടോസ് മുതല്‍ ആ ഭാഗ്യം ജയവര്‍ധനെ മുതലെടുത്തു. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കന്‍ ഇന്നിങ്ങ്സ് സംഭവബഹുലമായിരുന്നു.&lt;br /&gt;&lt;br /&gt;വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ബോളര്‍മാരെ പിച്ചിചീന്തുന്ന ജയസൂര്യയെ ആദ്യം മുതലേ തളച്ചിടാന്‍ ബെര്‍മുഡയുടെ ബോളര്‍മാര്‍ക്ക് കഴിഞ്ഞു. ആദ്യ ഓവറില്‍ തന്നെ ജയസൂര്യയ്‌ക്ക് വിരലിനൊരു “സമ്മാനം” കൊടുക്കാനും ഹര്‍ഡില്‍ എന്ന ബെര്‍മുഡന്‍ ബോളര്‍ക്കായി. എന്നാല്‍ മറുവശത്ത് ഉപുല്‍ തരംഗ ഉജ്ജ്വലമായി തുടങ്ങി. 3 ഓവറില്‍ ലങ്ക 31 റണ്‍സ് നേടി. തരംഗയ്‌ക്കൊപ്പം ജയസൂര്യയും താളം കണ്ടെത്തിയതോടെ സ്‌കോര്‍ കുതിച്ചു. ഏഴാം ഓവറില്‍ ലങ്കന്‍ സ്‌കോര്‍ 50 കടന്നു. ചെറിയ ടീമുകളോട് മത്സരിക്കുമ്പോള്‍ പടുകൂറ്റന്‍ സ്‌കോര്‍ നേടുകയെന്ന ശൈലി ലങ്ക ആവര്‍ത്തിക്കും എന്ന് തോന്നി.&lt;br /&gt;&lt;br /&gt;ഒമ്പതാം ഓവറില്‍ ജയസൂര്യ വീണു. പകരം എത്തിയ ജയവര്‍ധനെ നേരിട്ട ആദ്യ പന്തില്‍ തന്നെ സ്ലിപ്പില്‍ നല്‍കിയ എളുപ്പമുള്ള ക്യാച്ച് ബെര്‍മുഡയുടെ തടിയന്‍ ഫീള്‍ഡര്‍ ലിവറോക്ക് താഴെയിട്ടു. അവസാന ഏഴ് ഇന്നിങ്ങ്സുകളിലായി വെറും 46 റണ്‍സ് മാത്രം നേടിയിരുന്ന ജയവര്‍ധനെ കിട്ടിയ അവസരം പരമാവധി മുതലെടുത്തു. 90 പന്തില്‍ നിന്നും 85 റണ്‍സ് നേടിയ ലങ്കന്‍ ക്യാപ്‌റ്റന്‍ മൂന്നാം വിക്കറ്റില്‍ കുമാര്‍ സങ്കക്കരയുമായി ചേര്‍ന്ന് 150 റണ്‍സ് അടിച്ചു കൂട്ടി. സങ്കക്കര 83 പന്തില്‍ നിന്നും 76 റണ്‍സ് നേടി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് മദ്ധ്യ ഓവറുകളില്‍ കളി ബെര്‍മുഡയില്‍ നിന്നും കവര്‍ന്നെടുത്തു.&lt;br /&gt;&lt;br /&gt;മുപ്പത്തിയെട്ടാം ഓവറില്‍ സങ്കക്കര പുറത്തായെങ്കിലും ആത്മവിശ്വാസം നഷ്‌ടപ്പെട്ട ബെര്‍മുഡന്‍ ബോളര്‍മാര്‍ക്ക് പിന്നീട് വന്ന ചമര സില്‍‌വയ്‌ക്ക് പ്രയാസമൊന്നും സൃഷ്‌ടിച്ചില്ല. 45 പന്തില്‍ നിന്നും 55 റണ്‍സ് നേടിയ സില്‍‌വ ലങ്കന്‍ സ്‌കോര്‍ 300 കടത്തുന്നതില്‍‍ മുഖ്യപങ്ക് വഹിച്ചു.&lt;br /&gt;&lt;br /&gt;തിലകരത്നേ ദില്‍‌ഷനെ പുറത്താക്കാന്‍ ബൌണ്ടറിയില്‍ ടക്കര്‍ എടുത്ത ക്യാച്ച് കളിയില്‍ ഓര്‍ത്തുവെക്കാവുന്നതായിരുന്നു. ഫീള്‍ഡില്‍ പരിചയസമ്പത്തിന്റെ കുറവ് വിളിച്ചോതിയ ബെര്‍മുഡന്‍ താരങ്ങളിലൊരാള്‍ ഇങ്ങനെയൊരു ക്യാച്ച് എടുത്തത് ഏവരേയും അത്ഭുതപ്പെടുത്തി.&lt;br /&gt;&lt;br /&gt;മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബെര്‍മുഡന്‍ താരങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വെറും 25 ഓവറില്‍ 78 റന്‍സിന് അവരുടെ ഇന്നിങ്ങ്സ് അവസാനിച്ചു. ബാറ്റ്സ്‌മാന്മാരില്‍ ലയണല്‍ കാനിന് മാത്രമാണ് എന്തെങ്കിലും ഓര്‍ത്തു വെക്കാനുള്ളത്. ലോകോത്തര സ്‌പിന്നര്‍ മുത്തയ്യ മുരളീധരനെതിരെ നേടിയ ഒരു കൂറ്റന്‍ സിക്‍സര്‍ അടക്കം 32 പന്തില്‍ നിന്നും കാന്‍ 28 റണ്‍സ് സ്വന്തമാക്കി. ലങ്കന്‍ ബോളര്‍മാരില്‍ തിളങ്ങിയത് നാലു വിക്കറ്റ് നേടിയ ഫര്‍വേസ് മഹാറൂഫ് ആയിരുന്നു.&lt;br /&gt;&lt;br /&gt;ചെറിയ ടീമുകളെ സംബന്ധിച്ച് തോല്‍‌വി പ്രശ്‌നമല്ല. എതിരാളികളോട് എത്രമാത്രം പൊരുതാന്‍ കഴിഞ്ഞു എന്നതാണ് പ്രധാനം. ലങ്കയെ 321ല്‍ ഒതുക്കി നിര്‍ത്താനായതില്‍ ബെര്‍മുഡയ്‌ക്ക് അഭിമാനിക്കാം. മുരളീധരനെ ഓവറില്‍ നാലു റണ്‍സിന് മേല്‍ അടിക്കാന്‍ കഴിഞ്ഞത് കളി തോറ്റെങ്കിലും ബെര്‍മുഡയ്‌ക്ക് സന്തോഷം പകര്‍ന്നേക്കും. അങ്ങനെ ചില കാര്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍, കനത്ത തോല്‍‌വി ഏറ്റുവാങ്ങിയെങ്കിലും, കളിയില്‍ ചിലയിടത്തൊക്കെ ബെര്‍മുഡ വിജയിച്ചു എന്ന് പറയാം..&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;ഇന്നത്തെ മത്സരങ്ങള്‍&lt;/span&gt;  &lt;span style="font-weight: bold; color: rgb(51, 102, 255);"&gt;&lt;br /&gt;&lt;br /&gt;ഇംഗ്ലണ്ട്  V/s  ന്യൂസിലാന്റ്&lt;/span&gt;  &lt;span style="font-weight: bold; color: rgb(51, 102, 255);"&gt;&lt;br /&gt;&lt;br /&gt;ദ.ആഫ്രിക്ക  V/s  ഹോളണ്ട്&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6189697450828457858-4752653508536269909?l=strikerate.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://strikerate.blogspot.com/feeds/4752653508536269909/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6189697450828457858&amp;postID=4752653508536269909' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/4752653508536269909'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/4752653508536269909'/><link rel='alternate' type='text/html' href='http://strikerate.blogspot.com/2007/03/blog-post_16.html' title='ലോകകപ്പ് -  മൂന്നാം ദിവസം'/><author><name>Balu..,..ബാലു</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_Hw_vIpz9kLE/SNJXOpbpoiI/AAAAAAAABNw/rAG-DEJO9Fo/S220/me+3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp0.blogger.com/_Hw_vIpz9kLE/RfqewkNukII/AAAAAAAAAAs/FcuJE_QpoN0/s72-c/brey.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6189697450828457858.post-3626982588569720858</id><published>2007-03-15T06:39:00.000-07:00</published><updated>2007-03-15T07:17:49.264-07:00</updated><category scheme='http://www.blogger.com/atom/ns#' term='റിപ്പോര്‍ട്ട്'/><title type='text'>ലോകകപ്പ് - രണ്ടാം ദിവസം</title><content type='html'>&lt;span style="color: rgb(153, 51, 153); font-weight: bold;"&gt;കെനിയ V/s കാനഡ&lt;/span&gt;&lt;br /&gt;&lt;br /&gt;വലിയ ടീമുകളുടെ മത്സരങ്ങള്‍ പോലെ തന്നെ രസകരവും ആവേശകരവുമായിരിക്കും ചെറിയ ടീമുകളുടെ മത്സരവും. ടെസ്‌റ്റ് പദവി ലഭിക്കാത്ത രാജ്യങ്ങളായ കെനിയയും കാനഡയും തമ്മിലുള്ള മത്സരവും വിഭിന്നമായില്ല. കഴിഞ്ഞ ലോകകപ്പിലെ അട്ടിമറി വീരന്മാരായ കെനിയയ്‌ക്ക് കാനഡ കാര്യമായ പരീക്ഷണം ഉയര്‍ത്തിയില്ല. ഏഴ് വിക്കറ്റ് ജയവുമായി കെനിയ തങ്ങളുടെ നാലാം ലോകകപ്പിന് തുടക്കമിട്ടു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;സ്‌കോര്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;കാനഡ 50 ഓവറില്‍ 199.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;കെനിയ 43.2 ഓവറില്‍ 203/3.&lt;/span&gt;&lt;br /&gt;&lt;br /&gt;ഓള്‍ റൌണ്ട് പ്രകടനവുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച സ്റ്റീവ് ടിക്കോളൊ കാനഡയ്‌ക്കെതിരായ മത്സരം കെനിയയ്‌ക്ക് എളുപ്പമാക്കി. സ്‌പിന്നര്‍മാരുടെ മികച്ച ബോളിങ്ങിന്റെ ബലത്തില്‍ കാനഡയെ 199ല്‍ ഒതുക്കാന്‍ കെനിയയ്‌ക്ക് സാധിച്ചു. ടിക്കോളൊ 2 വിക്കറ്റ് നേടി. കാനഡയ്‌ക്ക് വേണ്ടി ഓപ്പണര്‍ ജെഫ് ബെന്നെറ്റ് 50 പന്തില്‍ നിന്നും 41 റണ്‍സ് നേടി ടോപ് സ്‌കോറര്‍ ആയി. അവസാന പന്തില്‍ സ്‌കോര്‍ 200 ആക്കാന്‍ വേണ്ടി ഹെന്‍‌റി ഓസിന്റെ ഓടിയെങ്കിലും കൂട്ടുകാരന്‍ ധനിറാമിന് തീരെ താത്പര്യമില്ലായിരുന്നതിനാല്‍ റണ്ണൌട്ട് ആകേണ്ടി വന്നതടക്കം രസകരമായ മൂന്നു റണ്ണൌട്ടുകള്‍ കാനഡ ഇന്നിങ്ങ്സില്‍ ഉണ്ടായി. ധനിറാം 35 പന്തില്‍ 34 റണ്‍സ് നേടിയതാണ് കാനഡയുടെ സ്‌കോര്‍ ഇവിടം വരെയെത്തിയത്.&lt;br /&gt;&lt;br /&gt;മറുപടി ബാറ്റിങ്ങിനിറങ്ങിയ കെനിയയ്‌ക്ക് വേണ്ടി ഓപ്പണര്‍ മൌറിസ് ഔമ 89 പന്തില്‍ നിന്നും 58 റണ്‍സും ടിക്കോളൊ 77 പന്തില്‍ നിന്നും 72 റണ്‍സും നേടി. അവസാനം വരെ ബാറ്റ് ചെയ്‌ത ടിക്കോളൊയ്‌ക്ക് 53 പന്തില്‍ 35 റണ്‍സെടുത്ത തന്മെയ് മിശ്ര നല്ല പിന്തുണ നല്‍കി. 40 പന്തുകള്‍ ശേഷിക്കെ കെനിയ വിജയത്തിലെത്തി.&lt;br /&gt;&lt;br /&gt;ഇംഗ്ലണ്ടും ന്യൂസിലാന്റുമടങ്ങുന്ന ഗ്രൂപ്പില്‍ നിന്നും അടുത്ത റൌണ്ടിലെത്താന്‍ കെനിയയ്‌ക്ക് അട്ടിമറികള്‍ നടത്തേണ്ടി വരും, അതിനവര്‍ക്കുള്ള കഴിവ് കഴിഞ്ഞ ലോകകപ്പില്‍ കണ്ടു കഴിഞ്ഞതാണ്. അതുകൊണ്ട് തന്നെ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഒരു ഗ്രൂപ്പാണ് കെനിയയുടേത്..&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 51, 153);"&gt;ഓസ്‌ട്രേലിയ V/s സ്‌കോട്ട്‌ലന്റ്&lt;/span&gt;&lt;br /&gt;&lt;br /&gt;നിലവിലുള്ള ചാമ്പ്യന്മാരായ ഓസീസിന് ചടങ്ങ് തീര്‍ക്കല്‍ മാത്രമായിരുന്നു സ്‌കോട്ട്‌ലന്റുമായുള്ള മത്സരം. 203 റണ്‍സിന്റെ വന്‍ വിജയവുമായി ചാമ്പ്യന്മാരും പടയോട്ടം ആരംഭിച്ചു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;സ്‌കോര്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;ഓസ്‌ട്രേലിയ 50 ഓവറില്‍ 334/6.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;സ്‌കോട്ട്‌ലന്റ്    40.1 ഓവറില്‍ 131/9.&lt;/span&gt;&lt;br /&gt;&lt;br /&gt;കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോട് നിര്‍ത്തിയിടത്ത് നിന്നും തുടങ്ങിയ ഓസീസ് ക്യാപ്‌റ്റന്‍ റിക്കി പോണ്ടിങ്ങ്  ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി ബാറ്റിങ്ങ് നിരയ്‌ക്ക് നേതൃത്വം നല്‍കി. മൂടികെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയ സ്‌കോട്ട്‌ലന്റ് ക്യാപ്‌റ്റ്ന്‍ ക്രെയ്‌ഗ് റൈറ്റ് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്ത തീരുമാനത്തെ താങ്ങാന്‍ ബോളര്‍മാര്‍ക്ക് കഴിയാതെ പോയതാണ് സ്‌കോട്ട്‌ലന്റിന്റെ പരാജയത്തിന് വഴിവെച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പുതുമുഖങ്ങളായ സ്‌കോട്ട്‌ലന്റിന് ഓസീസിനെ പോലെയുള്ള വലിയ ടീമിനോട് ചെയ്യാവുന്നതിന്റെ പരമാവധി അവര്‍ ചെയ്തു എന്ന് പറയണം. അതുകൊണ്ടാണല്ലൊ വിക്കറ്റ് നേടാനായില്ലെങ്കിലും ഗില്‍ക്രിസ്റ്റ് - ഹെയ്‌ഡന്‍ കൂട്ടുകെട്ടിന്റെ ആക്രമണത്തെ ഒരു പരിധി വരെ തടയാന്‍ അവര്‍ക്കായത്.&lt;br /&gt;&lt;br /&gt;55 പന്തില്‍ നിന്നും 46 റണ്‍സുമായി ഗില്‍ക്രിസ്‌റ്റ് ആണ് ആദ്യം പുറത്തായ ഓസീസ് ബാറ്റ്‌സ്‌മാന്‍. തന്റെ സ്ഥിരം ശൈലിയില്‍ നിന്നും അല്‍‌പം വ്യതസ്‌തമായിരുന്നു “ഗില്ലി”യുടെ ബാറ്റിങ്ങ്. പതിനേഴാം ഓവറിലായിരുന്നു ആ വിക്കറ്റ്, സ്‌കോര്‍ 91. പകരം പോണ്ടിങ്ങ് എത്തിയതോടെ റണ്ണൊഴുക്ക് കൂടി. ലോകകപ്പില്‍ 1000 റണ്‍സ് തികയ്‌ക്കാന്‍ വെറും 2 റണ്‍സ് കൂടി മതിയാരുന്ന പോണ്ടിങ്ങ് മനോഹരമായ ഒരു ബൌണ്ടറിയിലൂടെയാണ് തന്റെ ഇന്നിങ്ങ്‌സ് തുടങ്ങിയത്. 73 പന്തില്‍ 60 റണ്‍സെടുത്ത ഹെയ്‌ഡന്‍ തന്റെ ക്യാപ്‌റ്റന് മികച്ച പിന്തുണ നല്‍കി. ഇരുപത്തിയേഴാം ഓവറില്‍ ഹെയ്‌ഡനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ മജീദ് ഹഖ് മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി, 139/2.&lt;br /&gt;&lt;br /&gt;പിന്നീടെത്തിയ മൈക്കിള്‍ ക്ലാര്‍ക്കുമായി ചേര്‍ന്ന് പോണ്ടിങ്ങ് അടിച്ചു തകര്‍ത്തു. മികച്ച ഫുട് വര്‍ക്കും ടൈമിങ്ങും കാത്തു സൂക്ഷിച്ച പോണ്ടിങ്ങ് സ്‌കോട്ടിഷ് ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 20 പന്തില്‍ 15 റണ്‍സെടുത്ത ക്ലാര്‍ക്കും  28 പന്തില്‍ 29 റണ്‍സെടുത്ത ബ്രാഡ് ഹോഡ്‌ജും പോണ്ടിങ്ങിന് നല്ല പിന്തുണ നല്‍കി. നാല്‍‌പത്തി രണ്ടാം ഓവറില്‍ മഴയെത്തിയത് കളി അല്‍‌പനേരം തടസ്സപ്പെടുത്തി.&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://bp3.blogger.com/_Hw_vIpz9kLE/RflPVkNukHI/AAAAAAAAAAk/Jy2TkSBOpV8/s1600-h/aus.jpg"&gt;&lt;img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 244px; height: 222px;" src="http://bp3.blogger.com/_Hw_vIpz9kLE/RflPVkNukHI/AAAAAAAAAAk/Jy2TkSBOpV8/s320/aus.jpg" alt="" id="BLOGGER_PHOTO_ID_5042148489735082098" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;നാല്‌പത്തിയാറാം ഓവറില്‍ 93 പന്തില്‍ 113 റണ്‍സുമായി പോണ്ടിങ്ങ് മടങ്ങുമ്പോള്‍ ഓസീസ് 274 റണ്‍സിലെത്തിയിരുന്നു. ഓസീസിന്റെ ഏകദിന ടീമില്‍ വൈകിയാണെങ്കിലും സ്ഥാനം ഉറപ്പിച്ച മൈക്ക് ഹസ്സി 6 പന്തില്‍ നിന്നും 4 റണ്‍സ് നേടി പുറത്തായി. അവസാനനിമിഷം ഷെയിന്‍ വാട്സനും ബ്രാഡ് ഹോഗും ചേര്‍ന്ന് 22 പന്തില്‍ 58 റണ്‍സ് അടിച്ചുകൂട്ടിയതോടെ ഓസീസ് 50 ഓവറില്‍ 334/6 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.&lt;br /&gt;&lt;br /&gt;മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലന്റിന് മഗ്രാത്ത് - ഷോണ്‍ ടെയ്‌റ്റ് കൂട്ടുകെട്ടിന്റെ “കൃത്യത - വേഗം“ ആക്രമണരീതിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നാല്‍‌പത്തിയൊന്നാം ഓവറിന്റെ ആദ്യ പന്തില്‍ 131 റണ്‍സിന് സ്‌കോട്ടിഷ് റണ്‍ചെയ്‌സ് അവസാനിച്ചു. 76 പന്തില്‍ 51 റണ്‍സെടുത്ത കൊളിന്‍ സ്‌മിത്ത് സ്‌കോട്ടിഷ് നിരയില്‍ തിളങ്ങി. മറ്റു ബാറ്റ്‌സ്‌മാന്മാര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. അവസാന ലോകകപ്പ് കളിക്കുന്ന ഗ്ലെന്‍ മഗ്രാത്ത് 14 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടി ഓസീസ് നിരയില്‍ മുന്നിട്ടു നിന്നു. സ്‌കോട്ടിഷ് ബോളര്‍ ജോണ്‍ ബ്ലെയ്‌ന്‍ പരിക്കിനെ തുടര്‍ന്ന് ബാറ്റ് ചെയ്‌തില്ല.&lt;br /&gt;&lt;br /&gt;മികച്ച പിച്ചും ചെറിയ ബൌണ്ടറിയും ഉള്ള ഗ്രൌണ്ടില്‍ ഓസീസ് നിരയ്‌ക്ക് ചടങ്ങുതീര്‍ക്കല്‍ മാത്രമായിരുന്നു മത്സരം. ഗ്രൂപ്പിലെ ശക്‍തരായ ദക്ഷിണ ആഫ്രിക്കയോടുള്ള മത്സരശേഷമേ ഓസീസിന്റെ ശരിയായ ശക്തി മനസിലാക്കാന്‍ സാധിക്കുകയുള്ളു. ഈ ലോകകപ്പ് നേടാന്‍ സാധ്യത കല്‍‌പിക്കപ്പെടുന്ന ടീമുകളിലൊന്നായ ഓസീസിന്റെ  ദ. ആഫ്രിക്കയോടുള്ള മത്സരം ഉറ്റുനോക്കുകയാണ് ആരാധകര്‍, കൂടെ വിമര്‍ശകരും...&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;ഇന്നത്തെ മത്സരങ്ങള്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;ശ്രീലങ്ക V/s ബെര്‍മുഡ&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;സിംബാബ്‌വേ V/s അയര്‍ലണ്ട്&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6189697450828457858-3626982588569720858?l=strikerate.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://strikerate.blogspot.com/feeds/3626982588569720858/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6189697450828457858&amp;postID=3626982588569720858' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/3626982588569720858'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/3626982588569720858'/><link rel='alternate' type='text/html' href='http://strikerate.blogspot.com/2007/03/blog-post.html' title='ലോകകപ്പ് - രണ്ടാം ദിവസം'/><author><name>Balu..,..ബാലു</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_Hw_vIpz9kLE/SNJXOpbpoiI/AAAAAAAABNw/rAG-DEJO9Fo/S220/me+3.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp3.blogger.com/_Hw_vIpz9kLE/RflPVkNukHI/AAAAAAAAAAk/Jy2TkSBOpV8/s72-c/aus.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6189697450828457858.post-81486100305261315</id><published>2007-03-14T07:08:00.000-07:00</published><updated>2007-03-14T07:45:35.032-07:00</updated><category scheme='http://www.blogger.com/atom/ns#' term='റിപ്പോര്‍ട്ട്'/><title type='text'>വെസ്‌റ്റ് ഇന്‍ഡീസ്  V/s  പാകിസ്‌ഥാന്‍</title><content type='html'>ഒമ്പതാമത് ലോകകപ്പിന് ആവേശകരമായ തുടക്കം. ആദ്യ മത്‌സരത്തില്‍ ആതിഥേയരായ വെസ്‌റ്റ് ഇന്‍ഡീസ്  പാകിസ്‌ഥാനെ 54 റണ്‍സിന് പരാജയപ്പെടുത്തി.&lt;br /&gt;&lt;br /&gt;സന്നാഹ മത്‌സരത്തില്‍ ഇന്ത്യയോടേറ്റ കനത്ത പരാജയത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന വിന്‍ഡീസ് തികച്ചും മറ്റൊരു ടീമായിരുന്നു ഇന്നലെ. കളിയുടെ എല്ലാ മേഖലയിലും എതിരാളികളെ കവച്ചു വെച്ച ലാറയുടെ സംഘം വിജയം അനായാസം തന്നെ സ്വന്തമാക്കി.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;സ്‌കോര്‍ : &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;വിന്‍ഡീസ്  50 ഓവറില്‍ 241/9.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;പാകിസ്ഥാന്‍ 47.2 ഓവറില്‍ 187.&lt;/span&gt;&lt;br /&gt;&lt;br /&gt;ഒമ്പതാം ലോകകപ്പിലെ ആദ്യ ടോസ് പാക്ക് ക്യാപ്‌റ്റന്‍ ഇന്‍സമാം ഉല്‍ ഹഖിനായിരുന്നു. ബോളിങ്ങ് തിരഞ്ഞെടുക്കാനുള്ള “ഇന്‍സി”യുടെ തീരുമാനം ശരി വെയ്‌ക്കുന്ന തരത്തിലാണ് കളി തുടങ്ങിയതും. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെ പുറത്താക്കാന്‍ ഉമര്‍ ഗുല്ലിന് കഴിഞ്ഞു, ഈ ലോകകപ്പിലെ ആദ്യ വിക്കറ്റ്. വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്‍മലിന് ക്യാച്ച് നല്‍കിയ ഗെയ്‌ല്‍ സന്നാഹമത്സരത്തില്‍ ഇന്ത്യയോട് പുറത്തായ രീതി ആവര്‍ത്തിച്ചു. അതേ ഓവറില്‍ രാംനരേഷ് സര്‍വാന്റെ അല്‍‌പം പ്രയാസകരമായ ക്യാച്ച് സ്ലിപ്പില്‍ യൂനിസ് ഖാന്‍ നഷ്‌ടപ്പെടുത്തി.&lt;br /&gt;&lt;br /&gt;അവസരം മുതലാക്കിയ സര്‍വാന്‍ മികച്ച ബാറ്റിങ്ങ് കാഴ്‌ച വെച്ചു. ചന്ദര്‍പോളുമായി രണ്ടാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്ത സര്‍വാന്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് വിന്‍ഡീസിനെ കരകയറ്റി. സ്കോര്‍ 64ല്‍ നില്‍ക്കുമ്പോള്‍ 19 റണ്‍സെടുത്ത ചന്ദര്‍പോളിനെ റാവു ഇഫ്‌തീക്കര്‍ പുറത്താക്കി. കമ്രാന്‍ അക്‍മലിന് രണ്ടാം ക്യാച്ച്. മാര്‍ലോണ്‍ സാമുവല്‍‌സ് പകരമെത്തി. താമസിയാതെ സര്‍വാനെ ഇഫ്‌തീക്കര്‍ തന്നെ പുറത്താക്കി. ഈ ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ച്വറി നേടുമെന്ന് കരുതിയ സര്‍വാന്‍ പക്ഷെ ആ നേട്ടത്തിന് ഒരു റണ്‍ അകലെയാണ് പുറത്തായത്.&lt;br /&gt;&lt;br /&gt;സര്‍വാന് പകരം എത്തിയ ക്യാപ്‌റ്റന്‍ ബ്രയാന്‍ ലാറ സാമുവല്‍‌സിനൊപ്പം ചേര്‍ന്നതോടെ പാകിസ്ഥാന് കളി കൈവിട്ടു തുടങ്ങി. നല്ല ഒത്തിണക്കത്തോടെ ബാറ്റ് ചെയ്‌ത സാമുവല്‍‌സും ലാറയും ഒരു നല്ല അടിത്തറ വിന്‍ഡീസിന് നല്‍കി. ഈ ലോകകപ്പിലെ ആദ്യ സിക്‍സര്‍ സാമുവല്‍‌സിന്റെ ബാറ്റില്‍ നിന്നും പിറന്നു. സര്‍വാന് നഷ്‌ടപ്പെട്ട നേട്ടം സ്വന്തമാക്കിയ സാമുവല്‍‌സ് 70 പന്തില്‍ നിന്ന് 63 റണ്‍സും, ലാറ 56 പന്തില്‍ നിന്നും 37 റണ്‍സും നേടി അടുത്തടുത്ത് പുറത്തായപ്പോള്‍ സ്‌കോര്‍ 44 ഓവറില്‍ 184ന് 5. ഉടന്‍ തന്നെ രാംദിനും പുറത്തായി. നല്ലൊരടിത്തറ മുതലാക്കാന്‍ വിന്‍ഡീസ് പരാജയപ്പെടുന്നു എന്ന് തോന്നിപ്പിച്ചുവെങ്കിലും ഡ്വെയ്ന്‍ സ്‌മിത്തും ഡ്വെയ്ന്‍ ബ്രാവോയും ചേര്‍ന്ന് അവസാന നിമിഷം നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങ് വിന്‍ഡീസിനെ നല്ലൊരു സ്‌കോറിലെത്തിച്ചു.&lt;br /&gt;&lt;br /&gt;വെറും 15 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ സ്‌മിത്താണ് കൂടുതല്‍ തിളങ്ങിയത്. അവസാന പന്തില്‍ സിക്‍സറടിച്ച വാലറ്റക്കാരന്‍ കൊറി കൊളിമോര്‍ വിന്‍ഡീസ് സ്‌കോര്‍ 241ല്‍ എത്തിച്ചു.  പാകിസ്ഥാന് വേണ്ടി റാവു ഇഫ്‌തീക്കര്‍ 10 ഓവറില്‍ 44 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ഇന്‍സിയുടെ കണക്കുകൂട്ടലുകളുടെ പിശക് മൂലമാകാം, നന്നായി പന്തെറിഞ്ഞ ഉമര്‍ ഗുല്ലിന് 9 ഓവര്‍ മാത്രമേ എറിയാന്‍ കഴിഞ്ഞുള്ളു.&lt;br /&gt;&lt;br /&gt;242 റണ്‍സ്  വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന് വേണ്ടി ഓപ്പണര്‍ ഇമ്രാന്‍ നസീര്‍ ആദ്യ ഓവറില്‍ തന്നെ സിക്‍സര്‍ അടിച്ചു തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് വിക്കറ്റ് കീപ്പര്‍ രാംദിന് ക്യാച്ച് നല്‍കിയത് വിന്‍ഡീസിന് തിരിച്ചുവരവിന് അവസരമൊരുക്കി. യൂനിസ് ഖാന്‍ നേരിട്ട ആദ്യ പന്ത് തന്നെ ബൌണ്ടറി നേടിയെങ്കിലും അധികം ആയുസുണ്ടായില്ല. വെറും ഒമ്പത് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. സ്‌കോര്‍ 4 ഓവറില്‍ 17/2. പതിനൊന്നാം ഓവറില്‍ ഓപ്പണര്‍ മുഹമ്മദ് ഹഫീസിനേയും പാകിസ്ഥാന് നഷ്‌ടമായി, 39/3.&lt;br /&gt;&lt;br /&gt;തകര്‍ച്ച മുന്നില്‍ കണ്ട ഇന്‍സമാമും മുഹമ്മദ് യൂസഫും ശ്രദ്ധയോടെ ബാറ്റ് വീശി വിക്കറ്റ് വീഴ്‌ച്ച ഒഴിവാക്കിയെങ്കിലും നല്ല ലൈനിലും ലെങ്ങ്തിലും പന്തെറിഞ്ഞ വിന്‍ഡീസ് ബോളര്‍മാര്‍ ഓരോ റണ്ണിനും അവരെ കഷ്‌ടപ്പെടുത്തി. 72 പന്തില്‍ നിന്നും വെറും ഒരു 4 മാത്രം അടിച്ച് 37 റണ്‍സ് നേടിയ യൂസഫിന്റെ ഇന്നിങ്ങ്സ് നോക്കിയാല്‍ മതിയാവും വിന്‍ഡീസ് ബോളര്‍മാരുടെ അച്ചടക്കം മനസിലാവാന്‍. ഇരുപത്തി ഒമ്പതാം ഓവറില്‍ യൂസഫിനേയും മുപ്പത്തിമൂന്നാം ഓവറില്‍ ഇന്‍സമാമിനേയും തൊട്ടടുത്ത പന്തില്‍ കമ്രാന്‍ അക്‍മലിനേയും നഷ്‌ടപ്പെടുമ്പോള്‍ പാകിസ്ഥാന്‍ വെറും 116 റണ്‍സേ നേടിയിട്ടുണ്ടായിരുന്നുള്ളു.&lt;br /&gt;&lt;br /&gt;എന്നാല്‍ വാലറ്റക്കാരോടൊത്ത് ഒരു കൈ നോക്കാനുള്ള ഷൊയെബ് മാലിക്കിന്റെ തീരുമാനം മത്സരത്തിന് ആവേശം പകര്‍ന്നു. 54 പന്തില്‍ നിന്നും 62 റണ്‍സ് നേടിയ മാലിക്കിന് കൂട്ടുകാരുടെ സഹായം വേണ്ടത് പോലെ കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ കളിയുടെ ഗതി തന്നെ മാറിയേനെ. എന്നാല്‍ മത്സരം തീരാന്‍ 16 പന്തുകള്‍ ബാക്കി നില്‍ക്കേ മാലിക്ക് വീണതോടെ വിന്‍ഡീസ് വിജയത്തിലെത്തുകയായിരുന്നു.&lt;br /&gt;&lt;br /&gt;ഈ വിജയത്തോടെ തങ്ങളെ തള്ളികളയാന്‍ വരട്ടെ എന്ന സന്ദേശമാണ് ലാറയും കൂട്ടരും നല്‍കുന്നത്. ഇന്ത്യയോടേറ്റ പരാജയത്തിന് കേട്ട വിമര്‍ശനങ്ങള്‍ക്ക് മികവുറ്റ കളിയിലൂടെ വിന്‍ഡീസ് മറുപടി നല്‍കിയിരിക്കുന്നു..&lt;br /&gt;&lt;br /&gt;മാന്‍ ഓഫ് ദി മാച്ച് : ഡ്വെയ്ന്‍ സ്‌മിത്ത്. ( 15 പന്തില്‍ 32 റണ്‍സ്, 36 റണ്‍സിന് 3 വിക്കറ്റ് )&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;ഇന്നത്തെ മത്സരം&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;ഓസ്‌ട്രേലിയ V/s സ്കോട്ട്‌ലന്റ്&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;കെനിയ  V/s കാനഡ&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6189697450828457858-81486100305261315?l=strikerate.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://strikerate.blogspot.com/feeds/81486100305261315/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6189697450828457858&amp;postID=81486100305261315' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/81486100305261315'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6189697450828457858/posts/default/81486100305261315'/><link rel='alternate' type='text/html' href='http://strikerate.blogspot.com/2007/03/vs.html' title='വെസ്‌റ്റ് ഇന്‍ഡീസ്  V/s  പാകിസ്‌ഥാന്‍'/><author><name>Balu..,..ബാലു</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://4.bp.blogspot.com/_Hw_vIpz9kLE/SNJXOpbpoiI/AAAAAAAABNw/rAG-DEJO9Fo/S220/me+3.jpg'/></author><thr:total>9</thr:total></entry></feed>
